വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കണം; ഉത്തരവിട്ട് കോടതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധന നടത്തണമെന്ന് കോടതി ഉത്തരവ്. വിജിന്‍സ് കോടതിയുടേതാണ് ഉത്തരവ്.

എറണാകുളം ഡിഎംഒയോടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മാനസിക-ആരോഗ്യ നിലയില്‍ പരിശോധന വേണം. റിപ്പോര്‍ട്ട് 24-ന് നല്‍കണമെന്നും കോടതി പ്രത്യേകം നിര്‍ദേശിക്കുന്നു.

ലേക്ക്ഷോര്‍ ആശുപത്രിയിലാണ് ഇബ്രാഹിംകുഞ്ഞ് നിലവില്‍ ചികിത്സയിലുള്ളത്. നിലവില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും. അതിന് മുമ്പായി റിപ്പോര്‍ട്ട് നല്‍കാനാണ് ഡിഎംഒയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Exit mobile version