മത്സരിക്കണമെന്ന് ആര്‍എസ്എസ് പറഞ്ഞു; തൃശ്ശൂരില്‍ ബി ഗോപാലകൃഷ്ണനെ ഇറക്കി ബിജെപി

തൃശ്ശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ആര്‍എസ്എസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ബി ഗോപാലകൃഷ്ണന്‍ തൃശൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ബിജെപിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഗോപാലകൃഷ്ണന്‍ അങ്കം കുറിക്കുന്നത്. തൃശൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാവ് തന്നെ മല്‍സരിക്കണമെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശം നല്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോപാലകൃഷ്ണന് നറുക്കുവീണത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍ ഡിവിഷനുകളില്‍ ബി.ജെ.പിയ്ക്കുണ്ടായ നേട്ടം വിലയിരുത്തിയാണ് ഈ നീക്കം. പതിനെട്ടു ഡിവിഷനുകളില്‍ ബി.ജെ.പി. ഒന്നാം സ്ഥാനത്തായിരുന്നു.

നടന്‍ സുരേഷ് ഗോപിയ്ക്കു കിട്ടിയ വോട്ടുകളാണ് ഇതില്‍ ഭൂരിഭാഗവുമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് തിരിച്ചറിവുണ്ട്.

Exit mobile version