സാനിറ്റൈസര്‍ കുടിച്ചു; അഗതി മന്ദിരത്തിലെ അന്തേവാസിക്ക് ദാരുണാന്ത്യം

കോഴിക്കോട്; സാനിറ്റൈസര്‍ കുടിച്ച അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു. നാദാപുരം എടച്ചേരി തണല്‍ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ രാമത്ത് താഴെക്കുനി വിനോദന്‍ ആണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു.

വ്യാഴാഴ്ച വൈകിട്ടാണ് സാനിറ്റൈസര്‍ കുടിച്ചത്. വിവരമറിഞ്ഞ് ഉടന്‍തന്നെ യുവാവിനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തണല്‍ അഭയകേന്ദ്രത്തില്‍ ഒട്ടേറെ പേര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അന്തേവാസികള്‍ക്കു വേണ്ടി സാനിറ്റൈസര്‍ സ്ഥാപിച്ചിരുന്നു.

വിനോദന്‍ ഇത് കുടിക്കുകയായിരുന്നു. കഴിഞ്ഞ 10 മാസമായി തണലില്‍ അന്തേവാസിയാണ്. എടച്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

അച്ഛന്‍ പരേതനായ കണാരന്‍. അമ്മ; ലീല. സഹോദരങ്ങള്‍: രമേശന്‍, മനോജന്‍

Exit mobile version