പെട്ടിമുടിയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് പതിനൊന്ന് പേരെ

മൂന്നാര്‍: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.ഒരു കുട്ടിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. പുഴയുടെ ഗ്രേവല്‍ ബാങ്കിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 59 ആയി ഉയര്‍ന്നു.

ഇനി കണ്ടെത്താനുള്ളത് പതിനൊന്ന് പേരെയാണ്. പെട്ടിമുടിയില്‍ നിന്ന് മാങ്കുളം വരെയുള്ള ഭാഗത്ത് യന്ത്രങ്ങള്‍ എത്തിച്ച് നടത്തുന്ന തെരച്ചിലില്‍ കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.

അവസാനയാളെ കണ്ടെത്തും വരെയും തെരച്ചില്‍ തുടരാരാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം ദുരന്തബാധിതര്‍ക്കുള്ള ധനസഹായം വേഗത്തിലാക്കും. ഇതിനായി ജില്ലാ ഭരണകൂടം പ്രത്യേക റവന്യൂ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും സഹായം എത്തിക്കും.

Exit mobile version