ഇടുക്കിയില്‍ കാറ് ഒഴുക്കില്‍പെട്ട് യുവാക്കളെ കാണാതായ സംഭവം; രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ഇടുക്കി നല്ലതണ്ണിയില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടാമത്തെ ആളുടെ കൂടി മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശിയായ അനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ മാര്‍ട്ടിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മാര്‍ട്ടിന്റെ (35) മൃതദേഹം കാറിനുളളില്‍ കുടുങ്ങിയ നിലയിലായിരുന്നു. അപകടം നടന്ന സ്ഥലത്തു നിന്നു 400 മീറ്റര്‍ അകലെയാണ് കാര്‍ കിടന്നിരുന്നത്.

ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിന് സമീപത്ത് വച്ചുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടാണ് രണ്ട് യുവാക്കളെ കാണാതായത്. മാര്‍ട്ടിനും അനീഷും സഞ്ചരിച്ചിരുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോവുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.

ഏലപ്പാറ വാഗമണ്‍ റോഡില്‍ നല്ലതണ്ണി പാലത്തിനരികെയുളള കൈത്തോടിനു അടുത്ത് കാറില്‍ ഇരുവരും ഇരിക്കുന്നതിനിടെയാണ് അപകടം. ഉരുള്‍പൊട്ടി എത്തിയ മലവെള്ളം തോട് കവിഞ്ഞൊഴുകിയതിനൊപ്പം കാര്‍ ഒഴുക്കില്‍പെടുകയായിരുന്നു. സുഹൃത്തായ സെല്‍വനെ വീട്ടില്‍ ഇറക്കിയിട്ട് അനീഷും മാര്‍ട്ടിനും തിരികെ വരുേമ്പാഴായിരുന്നു അപകടം.ഇടുക്കിയിലെ കോഴിക്കാനം അണ്ണന്‍തമ്പിമല എന്നിവടങ്ങളിലാണ് ഉരുള്‍െപാട്ടല്‍ ഉണ്ടായത്.

Exit mobile version