ശ്രീരാമകൃഷ്ണനെ രാജി വെപ്പിക്കാന്‍ പോയ ബിജെപിക്കാര്‍ പൊന്നാനിയില്‍ പോലീസിനെ പേടിച്ച് ഓടടാ ഓട്ടം, ട്രോളി പൊരിച്ച് സോഷ്യല്‍ മീഡിയ

മലപ്പുറം: ബിജെപി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭാ സ്പീക്കറുടെ പൊന്നാനിയിലെ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയപ്പോഴാണ് പോലീസിനെ പേടിച്ച് പ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും ഓടിയത്. പോലീസില്‍ നിന്നും നല്ലൊരു അടി കിട്ടിയതോടെ പ്രവര്‍ത്തകരിലൊരാള്‍’മിത്രങ്ങളെ പതിയെ ഓട് നമുക്ക് ഈ ദേശത്തെ വഴി അറിയില്ല’ന്ന് വിളിച്ചുകൂവിയാണ് ഓടിയത് .നിമിഷനേരം കൊണ്ട് പ്രവര്‍ത്തകര്‍ ഓടടാ ഓട്ടം! അന്തംവിട്ട് പോലീസും.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ബന്ധം അന്വേഷിക്കണമെന്നും സ്പീക്കര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ബിജെപി ധര്‍ണ നടത്തിയത്.

ചമ്രവട്ടം ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.തുടര്‍ന്നാണ് ലാത്തി ഓങ്ങിയതും പ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും ഓട്ടം പാസാക്കിയത്. നിമിഷനേരം കൊണ്ടാണ് പ്രവര്‍ത്തകര്‍ ഓടി തടി സലാമത്താക്കിയത്. പോലീസിനെപ്പോലും തോല്‍പ്പിച്ച ഓട്ടം. പോലീസ് പിന്നാലെ പാഞ്ഞിട്ടും ഇവരുടെ നാലയലത്ത് എത്താന്‍ കഴിഞ്ഞില്ല. ചെരുപ്പ് ഉപേക്ഷിച്ചാണ് ചിലര്‍ ഓടിയത്.

മുന്നില്‍ ബാനര്‍ പിടിച്ച് നില്‍ക്കുന്ന നേതാവ് തന്നെ അടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു. ആദ്യ അടി കിട്ടിയതും പ്രവര്‍ത്തകരെ കൈയ്യൊഴിഞ്ഞ് നേതാവ് കണ്ടം വഴി ഓടി. ഇത്ര പെട്ടെന്ന് സമരക്കാര്‍ ഓടുമെന്ന് പോലീസും പ്രതീക്ഷിച്ചില്ല.

ശബരിമല വിവാദവുമായി ബന്ധപ്പെട്ട് സമരം നടക്കുമ്പോള്‍ ഹര്‍ത്താല്‍ ദിവസം പോലീസിനെക്കണ്ട് എടപ്പാളിലും ബൈക്കുകള്‍ ഇപക്ഷിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഓടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അന്നും ഏറെ വൈറലായിരുന്നു
ഈ ഓട്ടം. അതിനുശേഷം ഉണ്ടായ പൊന്നാനിയിലെ ഓട്ടവും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഫക്രുദ്ധീന്‍ പന്താവൂര്‍

Exit mobile version