കളിക്കുമ്പോള്‍ ആളാരാണെന്ന് അറിഞ്ഞ് കളിക്കണം, ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായി വിജയന്‍, സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങള്‍ തലയിലേറ്റിയാണ് ശീലം; ഹരീഷ് പേരടി

കോഴിക്കോട്: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് പ്രചാരണായുധമാക്കിയിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വ്യാജപ്രചരണങ്ങള്‍ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനത്തോടുകൂടിതന്നെ പൊളിഞ്ഞിരുന്നു.

എന്നിരുന്നാലും കോണ്‍ഗ്രസ്സ്, ബിജെപി അണികള്‍ ഇപ്പോഴും വ്യാജപ്രചരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈയൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഐക്യദാര്‍ഢ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ സിനിമാ രംഗത്തുള്ള പ്രമുഖര്‍.

ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല മുഖ്യമന്ത്രി പിണാറായി വിജയനെന്നും സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങള്‍ തലയിലേറ്റിയാണ് അദ്ദേഹത്തിന് ശീലമെന്നും ഹരീഷ് പേരടി പ്രതികരിച്ചു. ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ വീണവര്‍ക്ക് മറ്റുള്ളവരും അങ്ങിനെയായി കാണണെമെന്നത് അത്യാഗ്രഹമാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യന്‍ …സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങള്‍ തലയിലേറ്റിയാണ് ശീലം …ഏല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വര്‍ഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പില്‍ നാല് സഖാക്കളെയും കൂട്ടി പ്രശ്‌ന ബാധിത സ്ഥലങ്ങളില്‍ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളില്‍ കയറി നിന്ന് മതസൗഹാര്‍ദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവല്‍ക്കരണം നടത്തിയ സഖാവാണ്…കളിക്കുമ്പോള്‍ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ ?…’ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ വീണവര്‍ക്ക് മറ്റുള്ളവരും അങ്ങിനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്…നിങ്ങളുടെ കളരിയല്ലീത്’.. ഇത് വേറെ കളരിയാണ്..വയറ് നിറഞ്ഞവര്‍ക്ക് ഏമ്പക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി …

Exit mobile version