ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചതിന് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 65 കേസുകള്‍; കൂടുതല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം; സംസ്ഥാനത്ത് വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്ന് 65 കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരത്ത് 53 കേസ്, കാസര്‍കോട് 11 കേസ് കോഴിക്കോട് ഒരു കേസും രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതെസമയം സംസ്ഥാനത്ത് കൊവിഡ് ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക്വാറന്റീന്‍ നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തും.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പോലീസുകാര്‍ ബൈക്കില്‍ പട്രോളിങ് നടത്തും. പോലീസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യും.- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ദേശം ലംഘിച്ച കറങ്ങി നടക്കുന്നത് എന്നത് ഗുരുതരമായ കാര്യമാണ്.

Exit mobile version