കൊവിഡ് 19; കേരളത്തില്‍ ജുമാ നമസ്‌കാരത്തിന്റെ സമയം ചുരുക്കി മസ്ജിദുകള്‍

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജുമാ നമസ്‌കാരത്തിന്റെ സമയം ചുരുക്കി ക്രമീകരിച്ചിരിക്കുകയാണ് മഹല്ലുകള്‍. ഒരു മണിക്കൂറിലേറെ സമയം എടുത്തിരുന്ന പ്രാര്‍ത്ഥന അര മണിക്കൂറായാണ് കുറച്ചിരിക്കുന്നത്. കൊറോണ ജാഗ്രതയുടെ ഭാഗമായിട്ടാണ് സംസ്ഥാനത്തെ മുസ്ലീം പള്ളികളില്‍ ഇപ്പോള്‍ ജുമാ നമസ്‌കാരത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

നേരത്തേ സംസ്ഥാനത്തെ മിക്ക പള്ളികളിലും 12.30 മുതല്‍ 2 മണി വരെ ആയിരുന്നു പ്രാര്‍ത്ഥനാ സമയം. കൊകൊവിഡ് 19 സ്ഥിരീകരിച്ച ജില്ലകള്‍ക്ക് പുറമേ മറ്റ് ജില്ലകളിലും ജുമാ സമയം ക്രമീകരിച്ചിട്ടുണ്ട്. ഒഴിവാക്കാന്‍ കഴിയാത്ത നമസ്‌കാരങ്ങള്‍ മാത്രമേ പള്ളികളില്‍ നടത്തുയുള്ളൂ.

ആളുകള്‍ കൂടുന്ന പള്ളികളിലെ മറ്റു പ്രാര്‍ത്ഥനകള്‍ ഒഴിവാക്കാനും പള്ളികള്‍ തീരുമാനിച്ചിട്ടുണ്ട്. വീട്ടില്‍നിന്നും അംഗ സ്‌നാനം ചെയ്ത് മാത്രമെ പള്ളിയിലെത്താവൂ എന്നും കൂടുതല്‍ സമയം പള്ളിയില്‍ താമസിക്കരുതെന്നും വിവിധ മഹല്ല് കമ്മറ്റികള്‍ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version