പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം, പിന്നാലെ വിദ്യാര്‍ത്ഥിനി നടന്നുപോകുമ്പോള്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു; യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഹൈദരാബാദ്: പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2019 ഒക്ടോബര്‍ 20 നായിരുന്നു സംഭവം.

ഹൈദരാബാദിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലിന് മുന്‍വശത്തുള്ള വഴിയില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവാവ് നഗ്‌നതാപ്രദര്ശനം നടത്തുകയും വിദ്യാര്‍ത്ഥിനി നടന്നുപോകുമ്പോള്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

ഇയാള്‍ പോലീസുകാരനാണെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം. റാച്ചക്കോണ്ട പോലീസിന്റെ ഷീ ടീമിന് പരാതി നല്‍കിയെങ്കിലും പ്രതിക്കായി അന്വേഷണം ആരംഭിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം മാത്രമാണ് ഈ സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നും ഉടന്തന്നെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും റാച്ചക്കോണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് എം. ഭാഗവത് അറിയിച്ചു.

Exit mobile version