‘ആളൂര്‍ സാര്‍ വരട്ടെ, തനിക്ക് പലതും വെളിപ്പെടുത്താനുണ്ട്; സമയമാകുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കും’ ; കൂടത്തായി കൊലപാതക കേസ് പ്രതി ജോളി

ആളൂര്‍ സാര്‍ വരട്ടെയെന്നും സമയമാകുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി പ്രതികരിച്ചു.

കോഴിക്കോട്: തനിക്ക് പലതും വെളിപ്പെടുത്താനുണ്ട്. എന്നാല്‍ അതിനുള്ള സമയം ആയിട്ടില്ലെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി. ആളൂര്‍ സാര്‍ വരട്ടെയെന്നും സമയമാകുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി പ്രതികരിച്ചു.

അതേസമയം, കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.

നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

Exit mobile version