101 പവന്‍ സ്ത്രീധനത്തോടെ ആഡംബര വിവാഹം; രണ്ടാമത്തെ കുഞ്ഞും പെണ്ണായതോടെ ഭര്‍ത്താവിന് അനിഷ്ടം; വീട് പോലും എഴുതി നല്‍കിയിട്ടും സുനിത ദാരുണമായി മരണപ്പെട്ടു; ഒടുവില്‍ ഒളിവിലായിരുന്ന ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍

യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനേയും ഭര്‍തൃവീട്ടുകാരെയും ഒരുവര്‍ഷത്തിനു ശേഷം കഴിഞ്ഞദിവസം പിടികൂടി.

കളമശ്ശേരി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കളമശ്ശേരി സ്വദേശിനി സുനിതയെന്ന യുവതിക്ക് ഒടുവില്‍ നീതി. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനേയും ഭര്‍തൃവീട്ടുകാരെയും ഒരുവര്‍ഷത്തിനു ശേഷം കഴിഞ്ഞദിവസം പിടികൂടി. പാലക്കാടിലെ ലോഡ്ജില്‍നിന്ന് ജില്ല ക്രൈംബ്രാഞ്ച് പോലീസാണ് അറസ്റ്റ് ചെയ്തത്. മൂവരേയും കോടതി റിമാന്‍ഡ് ചെയ്തു. ആലുവ അറഫാ വില്ലയില്‍ അരുണ്‍ (32), മാതാവ് ലൈലാ ബീവി (66), പിതാവ് അബ്ദുള്‍ റഹ്മാന്‍ (66) എന്നിവരെയാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കളമശേരി മൂലേപ്പാടം സ്വദേശി അബ്ദുള്‍ അസീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13നു ഭര്‍തൃവീട്ടില്‍ നടന്ന വഴക്കിനെത്തുടര്‍ന്നു മാതാപിക്കള്‍ക്കൊപ്പം സുനിത സ്വന്തം വീട്ടിലേക്കു പോന്നിരുന്നു. പിറ്റേദിവസം ഉച്ചകഴിഞ്ഞു രണ്ടിന് വീടിന്റെ മുകള്‍നിലയിലുള്ള മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയും ആശുപത്രിയില്‍ ചികിത്സയ്ക്കിടെ 19നു മരിക്കുകയും ചെയ്തു.

സുനിതയുടെ മരണത്തിനു പിന്നില്‍ ഭര്‍തൃവീട്ടുകാരുടെ നിരന്തരമായ സ്ത്രീധന പീഡനമാണെന്ന് ബന്ധുക്കള്‍ ആദ്യമേ ആരോപിച്ചിരുന്നു. ഇക്കാര്യം പോലീസില്‍ അറിയിക്കുയും ചെയ്തിരുന്നു. സുനിതയുടെ മരണത്തിനുശേഷം പ്രതികള്‍ ഒളിവിലായിരുന്നു. 2014 ജനുവരി 19നായിരുന്നു സുനിതയുടെയും അരുണിന്റെയും വിവാഹം. ഇവര്‍ക്കു രണ്ടു പെണ്‍കുട്ടികളുണ്ട്.

രണ്ടാമത്തേതും പെണ്‍കുട്ടിയായതു ഭര്‍ത്താവിന് അനിഷ്ടമുണ്ടാക്കുകയും സുനിതയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നതായി ഭര്‍തൃ വീട്ടുകാര്‍ പറയുന്നു. പ്രശ്നം പരിഹരിക്കാന്‍ കിടപ്പാടം മകളുടെ പേരില്‍ എഴുതി നല്‍കിയതായും പരാതിയില്‍ പറയുന്നു.

Exit mobile version