ഗോവിന്ദച്ചാമിക്കും ഈ ശിക്ഷ കിട്ടിയിരുന്നെങ്കില്‍…! ഹൈദരാബാദ് സംഭവത്തില്‍ ഈ അമ്മയ്ക്കും ഉണ്ട് പറയാന്‍

വെറ്ററിനറി ഡോക്ടറുടെ കുടുംബവും തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്നാണ് പ്രതികരിച്ചത്.

കൊച്ചി: രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായ ഹൈദരാബാദിലെ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. രാജ്യത്ത് അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ട്. കൂടുതലും അക്രമികളെ വെടിവെച്ച് ഇട്ട പോലീസിനുള്ള അഭിനന്ദനങ്ങളാണ്.

വെറ്ററിനറി ഡോക്ടറുടെ കുടുംബവും തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്നാണ് പ്രതികരിച്ചത്. രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലും കുടുംബം അനുകൂല പ്രതികരണമാണ് അറിയിച്ചത്. ഇപ്പോള്‍ കേരളത്തെ നടുക്കിയ ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ നടന്ന പീഡന കൊലപാതകത്തിലെ ഇരയുടെ അമ്മയുടെ പ്രതികരണമാണ് വരുന്നത്. ഗോവിന്ദച്ചാമിക്കും ഈ ശിക്ഷ ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ആശിച്ചുപോകുന്നുവെന്നാണ് ആ അമ്മ പറയുന്നത്.

കൊച്ചിയില്‍ നിന്ന് ഷൊര്‍ണ്ണൂരിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടി ദാരുണമായി പീഡിപ്പിക്കപ്പെട്ട് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി ഗോവിന്ദ ചാമി ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ജീവപര്യന്തം ശിക്ഷയാണ് ഗോവിന്ദ ചാമിക്ക് വിധിച്ചത്. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ അമ്മ ഇത്തരത്തില്‍ പ്രതികരണം അറിയിച്ചത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഡോക്ടര്‍ മൃഗീയമായി കൊല്ലപ്പെട്ട അതേ സ്ഥലത്ത് വെച്ച് തന്നെയാണ് നാലു പേരും വെടിയേറ്റ് പിടഞ്ഞ് വീണത്. ലോറി ഡ്രൈവര്‍ മുഹമ്മദ് അരീഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നീ നാല് പ്രതികളുമാണ് തോക്കിന്റെ മുനയില്‍ തീര്‍ന്നത്.

Exit mobile version