തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; പതിനാലുകാരന് ക്രൂര മര്‍ദ്ദനം, അറസ്റ്റ്

ആനയറയില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതാനാലുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അച്ഛന്റെ സുഹൃത്തുകള്‍ പിടിയില്‍. കൊലക്കേസ് പ്രതികളും അച്ഛന്റെ മുന്‍കാല സുഹൃത്തുകളുമായ അരുണ്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. ആനയറയില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ ഫോണ്‍ എടുത്തെന്നാരോപിച്ചാണ് കുട്ടിയെ തട്ടികൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചത്.

സംഭവത്തില്‍ കുട്ടിയുടെ കൈയ്യും കാലു ഒടിഞ്ഞുട്ടുണ്ട്. കുട്ടിയെ ബലമായി ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടിലേക്കു കൊണ്ടുപോയശേഷം തടികഷ്ണം ഉപയോഗിച്ചു മര്‍ദ്ദിക്കുകയായിരുന്നു. ശേഷം വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിന്റെയും കുട്ടി കരയുന്നതിന്റെയും ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. വീട്ടിലേക്ക് ഫോണ്‍ സന്ദേശം എത്തിയതും വീട്ടുകാര്‍ ഇത് റെക്കോര്‍ഡു ചെയ്ത് പേട്ട പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് ഉടന്‍ തന്നെ ഗുണ്ടാ സംഘത്തിന്റെ താവളത്തില്‍ എത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കുട്ടിയെ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും പ്രവേശിപ്പിച്ചു. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

Exit mobile version