ആശ്വാസം, അയ്യപ്പഭക്തരുടെ വിജയം, പിണറായി സര്‍ക്കാരിന് തിരിച്ചടി; സുപ്രീംകോടതി തീരുമാനത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍

ശബരിമലയില്‍ വിധിയില്‍ പുനഃപരിശോധിക്കുമെന്നും സ്ത്രീ പ്രവേശനം വിശാല ബഞ്ച് പരിഗണിക്കേണ്ട വിഷയമെന്നുമാണ് സുപ്രീംകോടതി വിധി.

തിരുവനന്തപുരം: ശബരിമലയില്‍ വിധിയില്‍ പുനഃപരിശോധിക്കുമെന്ന സുപ്രീംകോടതിയുടെ തീരുമാനത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ആശ്വാസം, അയ്യപ്പഭക്തരുടെ വിജയം, പിണറായി സര്‍ക്കാരിന് തിരിച്ചടിയെന്നാണ് നേതാവ് കുറിച്ചത്.

ശബരിമലയില്‍ വിധിയില്‍ പുനഃപരിശോധിക്കുമെന്നും സ്ത്രീ പ്രവേശനം വിശാല ബഞ്ച് പരിഗണിക്കേണ്ട വിഷയമെന്നുമാണ് സുപ്രീംകോടതി വിധി. അതിനാല്‍ വിഷയം ഇപ്പോള്‍ ഏഴംഗ ബഞ്ചിന് വിട്ടിരിക്കുകയാണ്. അതേസമയം ചീഫ് ജസ്റ്റിസിന്റെ വിധിയോട് ജഡ്ജിമാരായ രോഹിങ്ക്യന്‍ നരിമാനും ഡിവൈ ചന്ദ്രചൂഡും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്ത്രീപ്രവേശന വിധിയില്‍ സ്റ്റേ ഇല്ല. പഴയ വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

2018 സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്തുവാന്‍ നിരവധി സ്ത്രീകളും എത്തിയിരുന്നു. എന്നാല്‍ ഇത് വലിയ സംഘര്‍ഷത്തിലേയ്ക്കാണ് വഴിവെച്ചത്.

ശബരിമല സംരക്ഷണത്തിന്റെ പേരില്‍ നിരവധി അക്രമണങ്ങളും സംസ്ഥാനത്ത് അരങ്ങേറി. ഭക്തരില്‍ നിന്നും നേരിയ തോതില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് യുവതീപ്രവേശനത്തില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ സമര്‍പ്പിച്ചത്. 56 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ആശ്വാസം. അയ്യപ്പഭക്തരുടെ വിജയം. യുവതീപ്രവേശനത്തിനായി സത്യവാങ്മൂലം നല്‍കിയ പിണറായി സര്‍ക്കാരിന് തിരിച്ചടി….

Exit mobile version