മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ട് നിലപാട്; വിഎം സുധീരന്‍

വ്യാജ ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത് ഷായുടെ നയമാണ് പിണറായി വിജയനെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു

കൊല്ലം: മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎമ്മിന് രണ്ട് നിലപാടാണെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ വിഎം സുധീരന്‍. വ്യാജ ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത് ഷായുടെ നയമാണ് പിണറായി വിജയനെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

‘മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം പ്രതിസന്ധിയിലാണ്. വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ട് നിലപാടാണ്. വ്യാജ ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത് ഷായുടെ നയമാണ് പിണറായിക്ക്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകം സിറ്റിംഗ് ജഡ്ജിയെ വച്ച് അന്വേഷിപ്പിക്കണം. കേരള പോലീസിനെ ആര്‍ക്കും വിശ്വാസമില്ലെ’ന്നും സുധീരന്‍ പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താഴേത്തട്ടില്‍ മികച്ച പ്രവര്‍ത്തകരില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പാര്‍ട്ടി പുന:സംഘടന നല്ല നിലയിലാകണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version