രാത്രി നടന്ന അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ചിത്തിര ആട്ട വിശേഷ സമയത്ത് പ്രശ്‌നം ഉണ്ടാക്കിയ ആര്‍എസ്എസ് നേതാവ്! തെളിവുകള്‍ പുറത്ത് വിട്ട് കേരളാ പോലീസ്

സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധങ്ങളില്‍ കണ്ടാല്‍ അറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു.

സന്നിധാനം: ഇന്നലെ രാത്രി നടന്ന അപ്രതീക്ഷിത നാമജപ പ്രതിഷേധത്തില്‍ അറസ്റ്റിലായവരില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് പ്രശ്‌നം ഉണ്ടാക്കിയ ആര്‍എസ്എസ് നേതാവും. രാത്രിയിലെ നാമജപ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതും പോലീസുമായി സംസാരിച്ചതും ഇയാള്‍ തന്നെയായിരുന്നു പോലീസ് വ്യക്തമാക്കി. ചിത്രം ഉള്‍പ്പടെയാണ് പോലീസ് നേതാവിന്റെ കപടമുഖം പുറത്ത് കൊണ്ടുവന്നത്.

സന്നിധാനത്ത് നിന്ന് ഇന്നലെ അറസ്റ്റ് ചെയതവരില്‍ 15 പേര്‍ ശബരിമലയിലും നിലയ്ക്കലിലുമുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞതിനു ശേഷമാണ് പോലീസ് ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്ത് വിട്ടത്. എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ രാജേഷാണ് ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്കൊപ്പം എത്തിയ മറ്റു ചിലര്‍ ഇനിയും സന്നിധാനത്തും പരിസരത്തുമായി തുടരുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

രാജേഷ് ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ സന്നിധാനത്ത് തടയാനും ഇവരില്‍ പലരും നേതൃത്വം നല്‍കിയിരുന്നു. ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധങ്ങളില്‍ കണ്ടാല്‍ അറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു. 70 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി . ഇവരെ മണിയാര്‍ ക്യാംപില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ നടന്ന അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് പിന്നില്‍ മുന്‍ധാരണകള്‍ ഉണ്ടെന്ന് വ്യക്തമാകുന്നത്. അറസ്റ്റിലായവരെ മണിയാറിലെ ക്യാംപില്‍ ചോദ്യം ചെയ്യുകയാണ്.

Exit mobile version