വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരം..? വിഎസിനെ പരസ്യമായി അധിക്ഷേപിച്ച് സുധാകരന്‍ എംപി

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് പരിഹസിച്ചത്.

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനെ പര്യസമായി അധിക്ഷേപിച്ച് എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. പ്രായത്തെ കളിയാക്കിയായിരുന്നു നേതാവിന്റെ പരാമര്‍ശം. ‘വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് പരിഹസിച്ചത്. ‘വളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയ്യില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കില്ലേ. മലബാറിലൊരു പഴമൊഴിയുണ്ട്. അറുപതില്‍ അത്തും പിത്തും, എഴുപതില്‍ ഏടാ പൂടാ, എണ്‍പതില്‍ എടുക്ക് ബെക്ക്, തൊണ്ണൂറില്‍ എടുക്ക് നടക്കെന്നാ, ഇത് 96 ആണ്.

ഈ 96, വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്?’- സുധാകരന്‍ പരിഹസിച്ചു. 10 കോടി ചെലവഴിച്ചതിലൂടെ എന്തു നേട്ടമാണ് ഈ കേരളത്തിനു കിട്ടിയതെന്നും സുധാകരന്‍ തുറന്നടിച്ച് ചോദിച്ചു.

Exit mobile version