സിലി ഇല്ലാതാകുന്നത് നേരിട്ടുകാണാൻ ആശുപത്രിയിൽ എത്തിക്കുന്നത് വൈകിപ്പിച്ചു

കോഴിക്കോട്: ചെറുപ്പം മുതൽ മരണവാർത്തകൾ ആസ്വദിച്ച് വായിച്ചിരുന്നു. മരണങ്ങൾ കാണുന്നത് ലഹരിയെന്നും കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മൊഴി നൽകി. ചെറുപ്പം മുതൽ മരണവാർത്തകൾ ആസ്വദിച്ച് വായിച്ചിരുന്നു. സിലിയുടെ മരണം നേരിൽ കാണുന്നതിന് വേണ്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് വൈകിച്ചെന്നും ജോളി തുറന്നു പറഞ്ഞു. ഇനി ഒരുമരണവും കാണേണ്ടെന്നും അന്വേഷണസംഘത്തോട് ജോളി പറഞ്ഞു.

അതേസമയം, ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടുകയും അടുത്ത കൊലപാതകത്തിന് ‘പ്രോത്സാഹന’മാവുകയും ചെയ്‌തെന്നും ജോളി ജോസഫ് തുറന്നുപറഞ്ഞു. ആദ്യത്തെ മൂന്ന് കൊലപാതകവും പിടിക്കപ്പെടാത്തത് പിന്നീടുള്ള ഓരോ കൊല നടത്താനുമുള്ള ധൈര്യം നൽകി. ഇതോടെയാണ് കൊലപാതകങ്ങൾക്കിടയിലെ കാലയളവ് കുറഞ്ഞതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ആദ്യ ഭർത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ എല്ലാ ആശങ്കകളും നീങ്ങി പൂർണ്ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു. ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി കുറ്റബോധമില്ലാതെ വിവരിച്ചു.

Exit mobile version