കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിച്ച് സ്വകാര്യ ബസ്; വെപ്രാള ഓട്ടത്തില്‍ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് വലതുകാല്‍!

മയ്യനാട് കൂട്ടിക്കട താഴത്തുചേരി പുള്ളിയില്‍ വീട്ടില്‍ സിന്ധിക്കാണ്(45) വലതു കാല്‍ നഷ്ടപ്പെട്ടത്.

തിരുവനന്തപുരം: നിരത്തിലൂടെ അന്തമില്ലാതെ പായുന്നവരാണ് സ്വകാര്യ ബസുകള്‍. ആളുകളെ കുത്തി നിറച്ച് ലാഭത്തിനായി പായുന്ന സ്വകാര്യ ബസുകള്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ചെറുതല്ല. ഇപ്പോള്‍ സ്വകാര്യ ബസിന്റെ മത്സരയോട്ടത്തില്‍ വീട്ടമ്മയ്ക്ക് വലതുകാല്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.

മയ്യനാട് കൂട്ടിക്കട താഴത്തുചേരി പുള്ളിയില്‍ വീട്ടില്‍ സിന്ധിക്കാണ്(45) വലതു കാല്‍ നഷ്ടപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ദേശീയപാതയില്‍ മാടന്‍നട ജംഗ്ഷനില്‍ വെച്ച് സിന്ധി ഓടിച്ച് വന്ന ഇരുചക്ര വാഹനത്തെ സ്വകാര്യ ബസ് ഇടിച്ചിടുകയായിരുന്നു. വലതു കാലിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറി ഇറങ്ങി. ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സിന്ധിയുടെ വലതുകാല്‍ മുറിച്ച് മാറ്റേണ്ടി വരികയായിരുന്നു.

കെഎസ്ആര്‍ടിസി ബസിന്റെ ഇടതു വശത്തുകൂടി സ്വകാര്യ ബസ് മറികടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം നടന്നത്. ലീഗല്‍ മെട്രോളജി വിഭാഗം ജീവനക്കാരിയായ സിന്ധി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. സിന്ധിയുടെ ഭര്‍ത്താവ് പ്രസാദിനു പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍പ്പെട്ടു ഗുരുതരമായി പരുക്കേറ്റിരുന്നു. ഇപ്പോഴും പൂര്‍വ സ്ഥിതി വിണ്ടെടുക്കാനായിട്ടില്ല. ഈ ദുരന്തത്തിന്റെ ആഘാതം വിട്ടു മാറുന്നതിനു മുന്‍പേയാണ് മറ്റൊരു ദുരന്തം കൂടി ഈ കുടുംബത്തിന് വന്നു ചേര്‍ന്നത്.

Exit mobile version