ജപ്തി നടപടിയെ തുടര്‍ന്ന് ആത്മഹത്യ; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

പതിനഞ്ച് വര്‍ഷം മുന്‍പ് കാനറ ബാങ്കില്‍ നിന്നെടുത്ത ഭവന വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികളരാംഭിച്ചതില്‍ മനം നൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തത്

തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത വൈഷ്ണവിയുടെയും ലേഖയുടെയും മൃതദേഹം പോസ്റ്റമാര്‍ട്ടത്തിനു ശേഷം നാളെ സംസ്‌ക്കരിക്കും. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

ഇന്ന് ഉച്ചയോടെയാണ് അമ്മയും മകളും വീട്ടിനുള്ളില്‍ തീ കൊളുത്തിയത്. മകള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അമ്മ രാത്രി ഏഴരയോടെ മരിക്കുകയായിരുന്നു.

പതിനഞ്ച് വര്‍ഷം മുന്‍പ് കാനറ ബാങ്കില്‍ നിന്നെടുത്ത ഭവന വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികളരാംഭിച്ചതില്‍ മനം നൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തത്.

Exit mobile version