ദന്തേവാഡയില്‍ മാവോയിസ്റ്റ് സ്‌ഫോടനം; ഉപയോഗിച്ചത് അത്യാധുനിക സ്‌ഫോടകവസ്തു, പ്രദേശത്ത് വന്‍ സുരക്ഷ

അത്യാധുനിക സ്‌ഫോടക വസ്തുകള്‍ കൊണ്ടാണ് ആക്രമണം നടത്തിത്തിയതെന്നാണ് പ്രാഥമിക വിവരം

ദന്തേവാഡ: ദന്തേവാഡയില്‍ വന്‍ മാവോയിസ്റ്റ് ആക്രമണം. ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി ആദ്യഘട്ട വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വന്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഛത്തീസ്ഗഡിസല്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമ മണ്ഡാവിയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിനായി പോയ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അത്യാധുനിക സ്‌ഫോടക വസ്തുകള്‍ കൊണ്ടാണ് ആക്രമണം നടത്തിത്തിയതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനം നടന്ന സ്ഥലത്തവെച്ച് തന്നെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ഡ്രൈവര്‍ എന്നിവരും എംഎല്‍എയും കൊല്ലപ്പെട്ടു.

കൗകോണ്ഡ പോലീസ് സ്റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. അതി ഭീകരമായ സ്‌ഫോടനത്തില്‍ എംഎല്‍എ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് എസ്‌യുവി വാഹനം വായുവിലേക്ക് ഉയര്‍ന്നു പൊങ്ങി രണ്ടായി പിളര്‍ന്നു. വാഹനത്തിന്റെ അവശിഷ്ടങ്ങളും ആക്രമണം നടന്ന പ്രദേശത്തെ ചിത്രങ്ങളും ദൃശ്യങ്ങളും ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്.

അതേസമയം ദന്തേവാഡയില്‍ സന്ദര്‍ശിക്കരുതെന്ന് ബിജെപി എംഎല്‍എ ഭീമ മണ്ഡാവിയോട് പോലീസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം അര മണിക്കൂറോളം ഇരുപക്ഷവും പരസ്പരം വെടിവച്ചു. എംഎല്‍എയുടെ വാഹനവ്യൂഹത്തിനൊപ്പം അഞ്ച് സുരക്ഷാ ജീവനക്കാരുടെ വാഹനം കൂടിയുണ്ടായിരുന്നു. അവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Exit mobile version