ഉത്തര്‍പ്രദേശില്‍ വീണ്ടും അക്രമം; ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

26 ക്കാരനായ പോലീസ് കോണ്‍സ്റ്റബിള്‍ ഹര്‍ഷ് ചൌധരിയാണ് അക്രമികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്

ലഖ്‌നൗ; ഉത്തര്‍പ്രദേശില്‍ അക്രമികളുമായുള്ള ഏറ്റുമുട്ടലില്‍ വീണ്ടും ഒരുപോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. 26 ക്കാരനായ പോലീസ് കോണ്‍സ്റ്റബിള്‍ ഹര്‍ഷ് ചൌധരിയാണ് കൊല്ലപ്പെട്ടത്. അക്രമികളുമായുള്ള സംഘര്‍ഷത്തിനിടെ വെടിയേറ്റാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ഹരീഷ് ചൌധരി. 2016 ലാണ് ഹര്‍ഷ് ചൌധരി പോലീസ് സേവനമാരംഭിച്ചത്.

പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ക്രിമനലുകള്‍ അംറോഹയിലെ ബച്ചാരോ മേഖലയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പോലീസ് അക്രമികളുമായി എറ്റുമുട്ടല്‍ നടന്നത്. അക്രമികളിലൊരാളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നതിനിടെ ഇയാള്‍ പോലീസ് നേരെ വെടിയുതര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഹര്‍ഷ് ചൌധരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു. അക്രമിയെ പിന്നീട്പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളും ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. 19ഓളം ക്രിമിനല്‍ കേസുകള്‍ ഉള്ളയാളായിരുന്നു പ്രതിയായ ശിവധറെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട പോലീസുകാരന്റെ ഭാര്യക്ക് 40ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് 10ലക്ഷവും യോഗി സര്‍ക്കാര്‍ നഷ്ടപരിഹരമായി പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 3026 ഏറ്റുമുട്ടലുകളിലായി 78 പേര്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. വധിച്ചത് കുറ്റവാളികളെയാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

Exit mobile version