‘ദയവായി എന്നെ കൊല്ലരുത്, അത്രയേറെ ഞാന്‍ നമ്മുടെ മക്കളെ സ്‌നേഹിക്കുന്നു’, കൊലയ്ക്ക് മുമ്പ് അവള്‍ കേണപേക്ഷിച്ചിട്ടും ചെവികൊണ്ടില്ല; കാമുകിക്ക് വേണ്ടി അവന്‍ ഭാര്യയെ ഇല്ലാതാക്കി

ഗുരുഗ്രാമം: കാമുകനോടൊപ്പം ജീവിക്കാന്‍ അവള്‍ ആ ക്രൂര കൃത്യം ടെയ്തു. കാമുകന്റെ ഭാര്യയെ ഫ്‌ലാറ്റില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. കള്ളി വെളിച്ചത്തായതോടെ ഇരുവര്‍ക്കും പിടിവീണു.

ദീപിക ചൗഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിക്രം ചൗഹാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ പുറത്ത് വന്നത്. ഷെഫാലി ഭാസിന്‍ എന്ന തന്റെ കാമുകി ഗര്‍ഭിണി ആണെന്ന് വിക്രം പറഞ്ഞു. ഷെഫാലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊലപാതകം നടക്കുകയായിരുന്നു എന്ന് പോലീസിനോട് പറഞ്ഞു. ഇതിനു തെളിവായി ഫോണിലെ സന്ദേശങ്ങളും ലഭിച്ചു.

ഷെഫാലിയുമായി വിക്രമിനുണ്ടായിരുന്ന ബന്ധം ദീപിക അറിഞ്ഞതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ടു ദീപികയും വിക്രമും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നു. ഒക്ടോബര്‍ 27ന്, ദീപിക കൊല്ലപ്പെടുന്നതിനു മുമ്പ് ഇരുവരും തമ്മിലയച്ച സന്ദേശങ്ങള്‍ ഇങ്ങനെ:

വിക്രം: അവള്‍ വഴക്കുണ്ടാക്കുകയാണ്.

ഷെഫാലി: അവളെ ബാല്‍ക്കണിയില്‍നിന്നു തള്ളിയിടൂ.

വിക്രം: എനിക്ക് ചെയ്യണമെന്നുണ്ട്, ശരിക്കും. അവള്‍ പിന്നെയും വഴക്കുണ്ടാക്കുകയാണ്.

ഷെഫാലി: എങ്കില്‍ അങ്ങനെ ചെയ്യൂ.

കാമുകിയുടെ വാക്കില്‍ വീണ് അയാള്‍ സ്വന്തം ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചു. വിക്രം ദീപികയെ എട്ടാം നിലയിലുള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലേക്കു വലിച്ചുകൊണ്ടുപോയി തള്ളിയിട്ടു. എന്നാല്‍ കാല്‍ വഴുതി ഫ്‌ലാറ്റില്‍നിന്നു വീണുമരിച്ചെന്നായിരുന്നു ഭര്‍ത്താവ് പോലീസിനെയും അയല്‍വാസികളെയും അറിയിച്ചത്. പക്ഷെ തൊട്ടടുത്തെ ഫ്‌ലാറ്റില്‍ താമസിക്കുന്നവരുടെ മൊഴികളെത്തുടര്‍ന്നാണ് അന്വേഷണം വിക്രമിലേക്ക് നീണ്ടത്. വിക്രമിന്റെ കൈത്തണ്ടയില്‍ നഖത്തിന്റെ പാടുകള്‍ കണ്ടെത്തിയതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തതോടെ വിക്രം കുറ്റസമ്മതവും നടത്തി.

ഈ ദമ്പതികള്‍ക്ക് നാലു വയസ്സുള്ള മകളും അഞ്ചു മാസം മാത്രം പ്രായമുള്ള മകനും ഉണ്ട്. കുട്ടികള്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെയായിരുന്നു അരുംകൊല. ‘ദയവായി എന്നെ കൊല്ലരുത്, അത്രയേറെ ഞാന്‍ നമ്മുടെ മക്കളെ സ്‌നേഹിക്കുന്നു’ തള്ളിയിടുമ്പോള്‍ വിക്രമിന്റെ കയ്യില്‍ തൂങ്ങി ദീപിക കേണപേക്ഷിച്ചു… സംഭവം നേരില്‍ക്കണ്ട അയല്‍വാസിയാണു പോലീസിനു മൊഴി നല്‍കിയത്.

നേരത്തെയും ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരുമൊന്നിച്ചുള്ള യാത്രക്കിടെ നൈനിറ്റാളില്‍ വച്ച് ദീപികയെ പാറക്കെട്ടുകള്‍ക്കു മുകളില്‍നിന്നു തള്ളിയിട്ട് കൊലപ്പെടുത്താന്‍ വിക്രം ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രമം പരാജയപ്പെട്ടന്നറിഞ്ഞ ഷെഫാലി വിക്രമിനെ പരിഹസിച്ചു. ഇത് അയാളില്‍ വിദ്വേഷം കൂട്ടി എന്നാണ് പോലീസ് പറയുന്നത്.

ഒരേ കോളനിയിലെ താമസക്കാരായ ഈ കൊലയാളി കമിതാക്കള്‍ 2 വര്‍ഷമായി പ്രണയത്തിലാണ്. പാര്‍ക്കില്‍ വച്ചാണു കണ്ടുമുട്ടുന്നത്. പരിചയപ്പെട്ടതിനു പിന്നാലെ അഞ്ച് ദിവസത്തെ ലേലഡാക്ക് യാത്രയും ഇരുവരും നടത്തിയിരുന്നു. ഭര്‍ത്താവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു കിട്ടിയ സിനിമാടിക്കറ്റില്‍ നിന്നാണു ദീപിക ഈ ബന്ധത്തെക്കുറിച്ച് അറിയുന്നത്.

Exit mobile version