അശ്ലീല വീഡിയോ വൈറലായി: ബിജെപി നേതാക്കളായ യുവാവിനെയും യുവതിയെയും പാര്‍ട്ടി പുറത്താക്കി

ഷിംല: അശ്ലീല വീഡിയോ പുറത്തായതോടെ ബിജെപി നേതാക്കളെ പാര്‍ട്ടി പുറത്താക്കി. ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ ബിജെപി നേതാവും യുവമോര്‍ച്ച നേതാവും ചേര്‍ന്നുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തായത്. ഇത് വിവാദമായ സാഹചര്യത്തിലാണ് നടപടി.

വാട്‌സ്ആപ്പ് വഴി യുവതി അയച്ച വീഡിയോ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ ഭാര്യ കണ്ടെത്തിയതോടെയാണ് വിവാദമായത്. ഭര്‍ത്താവിനോടുള്ള ദേഷ്യം മൂലം അവര്‍ വീഡിയോ പുറത്തുവിടുകയുമായിരുന്നു. ഇതോടൊപ്പം നേതാവിന്റെ ഭാര്യയും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയും ഇവര്‍ പുറത്തുവിട്ടു. ദൃശ്യങ്ങളും ഓഡിയോയും പ്രചരിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങി.

സംഭവത്തിലുള്‍പ്പെട്ട ബിജെപി നേതാവായ യുവതി, തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഹിമാചല്‍പ്രദേശ് പോലീസ് ഐടി നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഗണേഷ് ദത്ത് വ്യക്തമാക്കി.

Exit mobile version