മോശം പരാമര്‍ശം നടത്തിയതിന് സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി; യുവതി അറസ്റ്റില്‍

യുവാവ് സുഹൃത്തായ യുവതിയെ പറ്റി മോശം പരാമര്‍ശം നടത്തിയെന്നും തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കായതെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെയിംസ് ടോപ്പോ പറഞ്ഞു

കോഞ്ച്ഗര്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി യുവതി. ഒഡീഷയിലെ കോഞ്ച്ഗറിലാണ് സംഭവം. ബുധനാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. യുവാവ് സുഹൃത്തായ യുവതിയെ പറ്റി മോശം പരാമര്‍ശം നടത്തിയെന്നും തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കായതെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെയിംസ് ടോപ്പോ പറഞ്ഞു.

ഇരുപത്തിനാലുകാരിയായ കമലയെന്ന യുവതിയാണ് ഇരുപത്തിയഞ്ച്കാരനായ രാജേന്ദ്ര നായികിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. കട്ടക്കിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ഇയാളിപ്പോള്‍. രാജേന്ദ്ര നായികിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന നായിക് യുവതിയുടെ വസതിയില്‍ എത്തുകയും, പിന്നീട് ചില കാര്യങ്ങള്‍ പറഞ്ഞ് ഇരുവരും തമ്മില്‍ വലിയ തര്‍ക്കം നടക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് താന്‍ ആക്രമിച്ചതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജനനേന്ദ്രിയം മുറിക്കാന്‍ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തര്‍ക്കത്തിന് ശേഷവും താന്‍ യുവതിയുടെ വീട്ടില്‍ തന്നെയാണ് തങ്ങിയതെന്നും രാത്രിയില്‍ ഉറങ്ങുന്ന സമയത്താണ് യുവതി തന്നെ ആക്രമിച്ചതെന്നുമാണ് യുവാവ് പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

Exit mobile version