സ്ത്രീധനമായി ചോദിച്ച ബൈക്ക് കിട്ടിയില്ല; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു, ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി! ഞെട്ടിച്ച് യുവാവിന്റെ ക്രൂരത

ഇതേ കുറിച്ച് നാട്ടുകാരിലൊരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

റായ്പുര്‍: സ്ത്രീധനമായി ചോദിച്ച ബൈക്ക് ലഭിക്കാത്തതിന്റെ ദേഷ്യത്തില്‍ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ചത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തിലാണ് ദാരുണ സംഭവം. സ്ത്രീധനത്തോടൊപ്പം ബൈക്കും വേണമെന്ന് യുവാവ് തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഭാര്യ വീട്ടുകാര്‍ക്ക് ബൈക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പ്രകോപിതനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. ആദ്യം വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അവശയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി ഇയാള്‍ ഭാര്യയുടെ മൃതശരീരം പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. ഭാര്യ ആത്മഹത്യ ചെയ്തുവെന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞത്.

ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതേ കുറിച്ച് നാട്ടുകാരിലൊരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. അന്വേഷണത്തില്‍ നിന്ന് യുവതി മരിച്ചത് ശ്വാസം മുട്ടിയാണെന്ന് വ്യക്തമായി. ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Exit mobile version