മോഡി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിളിച്ച സംഭവം: ഡല്‍ഹി കോടതിയില്‍ നിന്നും ശശി തരൂരിന് ജാമ്യം

കേസുമായി ബന്ധപ്പെട്ട് തരൂര്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എംപി ശശി തരൂരിന് ജാമ്യം. മോഡിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിളിച്ചാണ് തരൂര്‍ വിവാദത്തിലായത്. ഈ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവാണ് കേസ് നല്‍കിയത്. 20000 രൂപയുടെ ബോണ്ടിന്മേല്‍ ഡല്‍ഹി റോസ് അവന്യു കോടതിയാണ് ശശി തരൂരിന് ജാമ്യം ലഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് തരൂര്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ജൂലൈ 25 ന് കേസ് വീണ്ടും പരിഗണിക്കും. പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബറില്‍ നിന്ന് മൊഴി എടുക്കുന്നതിന് വേണ്ടിയാണ് കേസ് മാറ്റിയത്.

ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോഡിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പമാര്‍ശം. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോഡിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു ആ പരാമര്‍ശം.

കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ വച്ചായിരുന്നു ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. ഇതിനു പിന്നാലെ, ഡല്‍ഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബാറാണ് തരൂരിനെതിരെ കോടതിയെ സമീപിച്ചത്.

Exit mobile version