എടിഎം ഉപയോഗത്തിന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കണോ? തീരുമാനിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് റിസര്‍വ് ബാങ്ക്

രാജ്യത്ത് പൊതുജനങ്ങള്‍ക്കിടയില്‍ എടിഎം കാര്‍ഡിന്റെ ഉപയോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

മുംബൈ: എടിഎം ഉപയോഗത്തിന് രാജ്യത്തെ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഇടാക്കണോ വേണ്ടയോ എന്നതിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍.

എടിഎം സര്‍വീസ് ചാര്‍ജ് സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ചും രാജ്യത്തെ എടിഎം സേവനങ്ങളുടെ പോരായ്മകളെക്കുറിച്ചും കമ്മിറ്റി വിശദമായി പഠിച്ച് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് എടിഎം സര്‍വീസ് ചാര്‍ജിനെക്കുറിച്ച് റിസര്‍വ് ബാങ്ക് തീരുമാനമെടുക്കും.

രാജ്യത്ത് പൊതുജനങ്ങള്‍ക്കിടയില്‍ എടിഎം കാര്‍ഡിന്റെ ഉപയോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്നെ എടിഎം ചാര്‍ജുകളും ഫീസും മാറ്റാന്‍ നിരന്തരം ആവശ്യമുയരുന്നതായും റിസര്‍വ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Exit mobile version