കാമുകനെ വിവാഹം കഴിക്കാന്‍ വിവാഹമോചനപത്രത്തില്‍ ഭര്‍ത്താവിന്റെ കള്ളയൊപ്പിട്ടു; മനസാക്ഷിയെ ഞെട്ടിക്കുന്ന ഭാര്യയുടെ ചതി ഇങ്ങനെ

2007 മുതല്‍ യൂസഫ് ഗള്‍ഫില്‍ മെക്കാനിക്കായി ജോലി ചെയ്തുവരുകയാണ്. ജോലി ചെയ്ത് കിട്ടുന്ന ശമ്പളത്തിന്റെ പകുതിയിലധികവും യൂസഫ് നാട്ടിലെ ഭാര്യയ്ക്കാണ് അയച്ചു കൊടുക്കുന്നത്.

താനെ: കാമുകനെ വിവാഹം കഴിക്കാന്‍ ഭാര്യ വിവാഹമോചനപത്രത്തില്‍ തന്റെ കള്ളയൊപ്പിട്ടെന്ന പരാതിയുമായി യുവാവ് രംഗത്ത്. മുംബൈയിലെ മുംബ്ര സ്വദേശി നിലോഫറിനെതിരെ ഭര്‍ത്താവ് യൂസഫ് ഷെരീഫ് മസ്താന്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്.

2007 മുതല്‍ യൂസഫ് ഗള്‍ഫില്‍ മെക്കാനിക്കായി ജോലി ചെയ്തുവരുകയാണ്. ജോലി ചെയ്ത് കിട്ടുന്ന ശമ്പളത്തിന്റെ പകുതിയിലധികവും യൂസഫ് നാട്ടിലെ ഭാര്യയ്ക്കാണ് അയച്ചു കൊടുക്കുന്നത്. പത്ത് വര്‍ഷത്തോളമായി വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്ന യൂസഫ് വല്ലപ്പോഴും മാത്രമേ നാട്ടില്‍ വരാറുള്ളു. ആ സമയത്താണ് നിലോഫര്‍ തന്റെ പഴയ കാമുകനുമായി അടുപ്പത്തിലാകുന്നത്.

കാമുകനെ വിവാഹം കഴിക്കുന്നതിനായി നിലോഫര്‍ യൂസഫിന്റെ കള്ളയൊപ്പിട്ട് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു. അതിനുശേഷം യൂസഫ് നാട്ടില്‍ വന്നപ്പോഴാണ് നിലോഫറിന്റെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എന്നാല്‍ തന്റെയും മകന്റേയും കാര്യങ്ങള്‍ നോക്കാതെ നിലോഫര്‍ ഏത് നേരവും ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുന്നത് യൂസഫിനെ അസ്വസ്ഥനാക്കി.

താന്‍ ആരോടാണ് ഫോണില്‍ സംസാരിക്കുന്നതെന്ന് ചോദിക്കുമ്പോഴേല്ലാം സുഹൃത്തിനോടാണെന്ന് നിലോഫര്‍ യൂസഫിനോട് നുണ പറയും. ഇത്രയും സംഭവങ്ങള്‍ക്ക് ശേഷം യൂസഫ് തിരിച്ച് ഗള്‍ഫിലേക്ക് പോയി. പിന്നീട് 2017-ല്‍ തിരിച്ച് വന്നപ്പോഴാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ചതിയുടെ ചുരുളഴിയുന്നത്.

നിലോഫറിന്റെ നിര്‍ബന്ധപ്രകാരം കുറച്ച് നാളുകള്‍ക്ക് മുമ്പാണ് മുംബ്രയിലെ വീട് വില്‍ക്കുകയും അവിടെ അടുത്തായി നിലോഫറിന്റെ പേരില്‍ തന്നെ മറ്റൊരു വീട് വാങ്ങിക്കുകയും ചെയ്തത്. എന്നാല്‍ നാട്ടിലേക്ക് തിരിച്ചെത്തിയ യൂസഫിനെ കാണാന്‍ വിസമ്മതിച്ച നിലോഫര്‍ അദ്ദേഹത്തെ വീട്ടില്‍ പ്രവേശിക്കുന്നതിനും വിലക്കി.

അതിനാല്‍ യൂസഫ് നഗരത്തിലെ ഒരു ഹോട്ടലില്‍ താമസം തുടങ്ങി. പിന്നീട് ഭാര്യയുടെ പെരുമാറ്റത്തില്‍ അനുഭവപ്പെട്ട അസ്വഭാവികത കാരണം യൂസഫ് വീട് വിറ്റത് സംബന്ധിച്ച് അന്വേഷണം നടത്തി. 32 ലക്ഷം രൂപയ്ക്കാണ് നിലോഫര്‍ പഴയ വീട് വിറ്റത്. എന്നാല്‍ 23 ലക്ഷത്തിനാണ് വിറ്റതെന്നായിരുന്നു നിലോഫര്‍ യൂസഫിനോട് പറഞ്ഞത്. ബാക്കി തുക നിലോഫറും കാമുകനും ചേര്‍ന്ന് ചെലവാക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടിലെത്തിയ യൂസഫിന് വിവാഹമോചനപത്രം കാണുകയും തന്റെ കള്ളയൊപ്പിട്ടാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഏപ്രിലിലാണ് നിലോഫര്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. യൂസഫ് നാട്ടില്‍ ഇല്ലാത്ത സമയത്താണ് നിലോഫര്‍ അദ്ദേഹത്തിന്റെ ഒപ്പിട്ട് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതെന്ന് തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Exit mobile version