മോഡിയെ ‘ചൗക്കീദാര്‍ ചോര്‍ ഹെ’ എന്ന് വിളിച്ചു; നവ് ജ്യോത് സിദ്ധുവിന് നേരെ യുവതി ചെരുപ്പ് എറിഞ്ഞു

രോഹ്ത്തക്: കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിങ് സിദ്ധുവിന്റെ നേര്‍ക്ക് യുവതി ചെരിുപ്പ് എറിഞ്ഞെന്ന് ആരോപണം. പൊതു സമ്മേളനത്തിനിടെ ആയിരുന്നു യുവതി ഇത്തരത്തില്‍ പ്രവര്‍ത്തി ചെയ്തത്.

സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. അതേസമയം പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സിദ്ധു മോഡിയെ കുറിച്ച് പറഞ്ഞത് തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നും തുടര്‍ന്നാണ് ചെരുപ്പ് എറിഞ്ഞത് എന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുടര്‍ന്നാണ് സിദ്ധു മോഡിയെ ക്രൂരമായി വിമര്‍ശിച്ചത്. അദ്ദേഹത്തെ സിദ്ധു ‘ ചൗക്കീദാര്‍ ചോര്‍ ഹെ’ എന്ന് വിളിച്ചു. എന്നും യുവതി ആരേപിക്കുന്നു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ സുപ്രീം കോടതിയില്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ‘ചൗ്കീദാര്‍ ചോര്‍ ഹെ’ എന്ന പ്രയോഗം താന്‍ നടത്തിയത് തെറ്റാണെന്നും കോടതി അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടില്ല എന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധുവിന്റെ പരാമര്‍ശം അരങ്ങേറിയത്.

Exit mobile version