വീണ്ടും അരുംകൊല; ബീഹാറില്‍ കന്നുകാലി മോഷണം ആരോപിച്ച് 44 കാരനെ തല്ലിക്കൊന്നു

ബീഹാറിലെ അറാറിയ ജില്ലയില്‍ കന്നുകാലി മോഷണം ആരോപിച്ച് 44 കാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്.

ബീഹാര്‍: വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ബീഹാറിലെ അറാറിയ ജില്ലയില്‍ കന്നുകാലി മോഷണം ആരോപിച്ച് 44 കാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്.

മഹേഷും മറ്റു രണ്ടുപേരും ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം അദ്ദേഹത്തെ പിടികൂടുകയും പിന്നീട് തല്ലിക്കൊല്ലുകയുമായിരുന്നു.

അതേസമയം, കൊല്ലപ്പെട്ടയാള്‍ നേരത്തെ കന്നുകാലിമോഷണ ആരോപണം നേരിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും കന്നുകാലി മോഷണം ആരോപിച്ച് അറാറിയയില്‍ ഒരാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. സിമര്‍ബാനി ഗ്രാമത്തിലായിരുന്നു സംഭവം.

മുഹമ്മദ് കാബൂള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഈ കേസിന്റെ അന്വേഷണവും ഇതുവരെ എങ്ങുമെത്തിയിട്ടില്ല.

Exit mobile version