കാവല്‍ക്കാരന്‍ കള്ളനാണ്, ഖേദപ്രകടനത്തിന് പുറമെ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളനാണ് എന്ന വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറഞ്ഞു. സുപ്രീം കോടതി പറഞ്ഞു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വ്യാജ പ്രചരണം. സുപ്രീം കോടതിയില്‍ റാഫേല്‍ കേസില്‍ മോഡിയെ കുറ്റക്കാരനായി കണ്ടെത്തിയെന്ന പരാമര്‍ശം തെറ്റായിപ്പോയെന്ന് രാഹുല്‍ ഗാന്ധി മാപ്പപേക്ഷയില്‍ പറയുന്നു. നേരത്തേ സുപ്രീം കോടതി ഈ പ്രസ്താവന തള്ളിയിരുന്നു തുടര്‍ന്ന് തെറ്റ് മനസിലായ രാഹുല്‍ മാപ്പപേക്ഷ നടത്തുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോഡി കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

Exit mobile version