വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ പുറത്തിറങ്ങിയത് രാജ്യവും ഭരണഘടനയും അപകടത്തിലായപ്പോള്‍! യുപിയിലെ ജനങ്ങളോട് പ്രിയങ്കാ ഗാന്ധി

പ്രയാഗ് രാജ്: ഇത്രനാളും വീട്ടില്‍ വിശ്രമത്തിലായിരുന്ന താന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പുറത്തിറങ്ങിയത് രാജ്യവും ഭരണഘടനയും അപകടത്തിലായപ്പോഴാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശിലെ ഗംഗാ നദിയിലൂടെയുള്ള വാരണാസി യാത്രയ്ക്കിടെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. വരുന്ന തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ എടുക്കുന്ന തീരുമാനം നിങ്ങളുടെ മക്കളുടെ ഭാവി നിശ്ചയിക്കുന്നതാണെന്നും പ്രിയങ്ക പറഞ്ഞു.

‘എനിക്ക് ഇനിയും വീട്ടിലിരിക്കാമായിരുന്നു. രാജ്യം അപകടത്തിലായതോടെയാണ് ഞാന്‍ പുറത്തിറങ്ങിയത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കേന്ദ്രത്തില്‍ എന്തുചെയ്തു എന്ന് നിങ്ങള്‍ കണ്ടതാണ്. തൊഴിലവസരങ്ങള്‍ ഇത്രയും കുറഞ്ഞ ഒരുസമയം രാജ്യത്തുണ്ടായിട്ടില്ല’-പ്രിയങ്ക കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി.

വിവിധ സ്ഥലങ്ങളില്‍ സംസാരിക്കുന്നതിനിടെ നേതാക്കള്‍ വേദിയിലും ജനങ്ങള്‍ തറയിലും ഇരിക്കുന്ന രീതിയെയും പ്രിയങ്ക വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചോദിച്ചുവാങ്ങാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടെന്നും അവര്‍ പറഞ്ഞു.

Exit mobile version