നീരവ് മോഡിയുടെ 147.72 കോടിയുടെ സ്വത്തുവകകള്‍ വീണ്ടും കണ്ടുകെട്ടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോഡിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

147.72 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മുംബൈയിലും ഗുജറാത്തിലെ സൂറത്തിലുമാണ് ഈ സ്വത്തുക്കള്‍.

എട്ട് കാറുകള്‍, മെഷീനുകള്‍, ആഭരണങ്ങള്‍, വില കൂടിയ പെയിന്റിങ്ങുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ ഇനങ്ങളാണ് കണ്ടുകെട്ടിയത്. നേരത്തെ ഇന്ത്യയിലും വിദേശത്തുമായി 1725.36 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു

Exit mobile version