തിരിച്ചടിയ്ക്ക് പിന്നാലെ ‘നിയന്ത്രണം’ വിട്ട് പാകിസ്താന്‍; ജമ്മു കാശ്മീരില്‍ വെടിവെയ്പ്! അതിശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യവും, അശാന്തമായി അതിര്‍ത്തി

വ്യോമാക്രമണത്തിന് ശേഷം അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ച് ആര്‍മി, വ്യോമസേന ഉദ്യോഗസ്ഥര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്

ശ്രീനഗര്‍: പുല്‍വമായിലെ അടിയ്ക്ക് തിരിച്ചടി നല്‍കിയതിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് പാകിസ്താന്‍. ജമ്മുകാശ്മീരില്‍ വീണ്ടും വെടിവെയ്പ്പ് നടത്തി പാകിസ്താന്‍. എന്നാല്‍ അതിശക്തമായി തന്നെ ഇന്ത്യയും തിരിച്ചടിച്ചു. ജമ്മു നിയന്ത്രണരേഖയില്‍ കനാചക്കില്‍ 12 മണിയോടെയാണ് പാക് സൈന്യം വെടിവെപ്പ് തുടങ്ങിയത്. പാകിസ്താന്‍ വെടിവെപ്പ് ആരംഭിച്ചെന്നും ഇന്ത്യ ശക്തമായ തിരിച്ചടി തന്നെ നല്‍കുന്നുണ്ടെന്നും സൈന്യത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വ്യോമാക്രമണത്തിന് ശേഷം അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ച് ആര്‍മി, വ്യോമസേന ഉദ്യോഗസ്ഥര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലേയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മുവിലെ പ്രധാനമേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.

ഗുജറാത്തിലെ പോര്‍ബന്തറില്‍ നേവിയും കോസ്റ്റ്ഗാര്‍ഡും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കുകയും വലിയ തോതിലുള്ള സുരക്ഷാ പരിശോധനകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഈ തിരിച്ചടിയ്ക്ക് പകരം വീട്ടും എന്ന് പാകിസ്താന്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ അതിര്‍ത്തി മുള്‍മുനയില്‍ നില്‍ക്കുകയാണ്.

Exit mobile version