വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം; ഇന്ത്യ തിരിച്ചടിച്ചു

അതിര്‍ത്തിയില്‍ വെടിവെയ്പ്പിനെ തുടര്‍ന്ന് പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണരേഖയ്ക്ക് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

ശ്രീനഗര്‍: ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം. ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക് സൈന്യം നിയന്ത്രണ രേഖയില്‍ വെടിയുതിര്‍ത്തത്.

ഇന്ന് പുലര്‍ച്ചെ 4.30നാണ് അതിര്‍ത്തിയില്‍ വെടിവെപ്പ് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ പാകിസ്താന്‍ ഷെല്ലാക്രമണാണ് തുടങ്ങിയത്. പിന്നീട് തോക്ക് ഉപയോഗിച്ച് ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആക്രമണം നടത്തുകയായിരുന്നു.

ഇതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ രാവിലെ 7.30 ഓട് കൂടി പാകിസ്താന്‍ വെടിനിര്‍ത്തി. അതിര്‍ത്തിയില്‍ വെടിവെയ്പ്പിനെ തുടര്‍ന്ന് പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണരേഖയ്ക്ക് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Exit mobile version