വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു! ചെയ്ത എല്ലാ പാപങ്ങളും ഗംഗയില്‍ മുങ്ങിയതുകൊണ്ട് തീരുമോ..? മോഡിയോട് മായാവതി

ബിജെപി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പു നല്‍കില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ലഖ്നൗ: ഗംഗാ നദിയില്‍ മുങ്ങി കുളിച്ച് കുംഭമേളയ്ക്ക് പങ്കെടുത്ത നരേന്ദ്ര മോഡിയോട് ചോദ്യം ആരാഞ്ഞ് ബിസ്എപി നേതാവ് മായാവതി. ഗംഗാ നദിയില്‍ മുങ്ങിയാല്‍ താങ്കള്‍ ചെയ്ത എല്ലാ പാപവും തീരുമോ എന്നായിരുന്നു മായാവതിയുടെ ചോദ്യം. ട്വിറ്ററിലൂടെയാണ് മായാവതി ചോദ്യമുയര്‍ത്തിയത്.

‘തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചും, മറ്റും മോദി ചെയ്ത പാപങ്ങള്‍ ഗംഗയില്‍ മുങ്ങിയതുകൊണ്ട് തീരുമോ?’ എന്നാണ് മായാവതിയുടെ ചോദ്യം. ഞായറാഴ്ച മോഡി പ്രയാഗ് രാജ് സന്ദര്‍ശിക്കുകയും ഗംഗം, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനത്തില്‍ മുങ്ങുകയും ചെയ്തിരുന്നു.

സഹീ സ്നാന്‍ എന്നറിയപ്പെടുന്ന ഈ ആചാരം ഒരു മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ ചെയ്ത പാപം കഴുകി കളയുമെന്നാണ് വിശ്വാസം. ബിജെപി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പു നല്‍കില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

‘നോട്ടുനിരോധനം, ജിഎസ്ടി, ജാതീയത, വര്‍ഗീയ, സ്വചേഛാധിപത്യ ഭരണം എന്നിവയിലൂടെ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ബിജെപിക്ക് ജനങ്ങള്‍ അങ്ങനെയങ്ങ് മാപ്പു നല്‍കാനുള്ള സാധ്യതയില്ല. ‘ മായാവതി കുറിച്ചു.

Exit mobile version