ആ കണ്ണീര്‍ കാണാനാകുന്നില്ല, സൈനികരുടെ കുടുംബങ്ങളെ സഹായിക്കണം; സ്വന്തം ആഭരണങ്ങള്‍ വിറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശേഖരിച്ചത് ഒന്നര ലക്ഷം, കൈയ്യടി

അച്ഛന്‍ സമ്മാനിച്ച സ്വര്‍ണ്ണ വളകള്‍ വിറ്റാണ് കിരണ്‍ ജഗ്വാല്‍ എന്ന പ്രിന്‍സിപ്പള്‍ ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി പണം കണ്ടെത്തിയത്.

ലഖ്‌നൗ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടി രാജ്യത്തിന് അകത്തും പുറത്തു നിന്നും സഹായങ്ങള്‍ ഒഴുകിയെത്തുകയാണ്. നാളിത്രയും സ്വരൂക്കൂട്ടിയ സമ്പാദ്യം മുതല്‍ എല്ലാം വിറ്റു പറുക്കിയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരുണ്ട്. അതുപോലെ സ്വന്തം സ്വര്‍ണ്ണം വിറ്റ് ഒന്നര ലക്ഷം സംഭാവന ചെയ്തിരിക്കുകയാണ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍.

അച്ഛന്‍ സമ്മാനിച്ച സ്വര്‍ണ്ണ വളകള്‍ വിറ്റാണ് കിരണ്‍ ജഗ്വാല്‍ എന്ന പ്രിന്‍സിപ്പള്‍ ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി പണം കണ്ടെത്തിയത്. ദുഖത്തിലാഴ്ന്ന് നില്‍ക്കുന്ന ജവാന്മാരുടെ ഭാര്യമാരെ കണ്ടപ്പോള്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിച്ചത്. പിന്നീട് വളകള്‍ വിറ്റ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

ജവാന്മാരുടെ കുടംബത്തെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ട് വരണമെന്നും ഒരു രൂപ വച്ച് ആളുകള്‍ സംഭവാന ചെയ്യുകയാണെങ്കില്‍ വലിയ തുകയാവുമെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.

Exit mobile version