ഭാര്യ തിരഞ്ഞെടുപ്പില്‍ തോറ്റു, വോട്ട് ചെയ്യാനായി വിതരണം ചെയ്ത പണം തിരികെ ചോദിച്ച് ഭര്‍ത്താവ്; വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍

തെലുങ്കാന: ഭാര്യ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ വോട്ട് ചെയ്യാനായി ഗ്രാമവാസികള്‍ക്ക് നല്‍കിയ പണം തിരികെ ചോദിച്ച് ഭര്‍ത്താവ്. തെലുങ്കാനയിലാണ് സംഭവം. സുര്യപേട്ട് ജില്ലയിലെ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് പ്രഭാകറാണ് പണം തിരികെ ചോദിച്ചിരിക്കുന്നത്.

‘നിങ്ങള്‍ എന്റെ ഭാര്യയെ തോല്‍പ്പിച്ചില്ലേ? ഞാന്‍ തന്ന പണം തിരികെ തരൂ’എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനാണ് ഇയാളുടെ ഭാര്യ മല്‍സരിച്ച് തോറ്റത്. പണം തിരികെ ചോദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചത് അന്വേഷിക്കുമെന്ന് ആര്‍ഡിഒ വ്യക്തമാക്കി.

വോട്ടുപിടിക്കാന്‍ ഇതിനുമുമ്പും സ്ഥാനാര്‍ഥികള്‍ തെലങ്കാനയില്‍ പഠിച്ചപണി പതിനെട്ടും പയറ്റാറുണ്ട്. പണ വിതരണവും, ജനങ്ങളുടെ വീട് വൃത്തിയാക്കുക, കുട്ടിയെ കുളിപ്പിക്കുക തുടങ്ങിയ സേവനങ്ങള്‍ ചെയ്ത് പ്രീതിപിടിച്ചുപറ്റാന്‍ സ്ഥാനാര്‍ത്ഥികള്‍ ശ്രമിയ്ക്കാറുണ്ട്.

Exit mobile version