നിരോധിച്ച 7000 രൂപ മാറ്റിയെടുക്കാന്‍ വൃദ്ധന്‍ ആര്‍ബിഐയുടെ ഹെല്‍പ്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ടു..! മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ടിലെ 48000 രൂപ നഷ്ടമായി

മുംബൈ: ആര്‍ബിഐയുടെ ഹെല്‍പ്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ട വൃദ്ധന് നഷ്ടമായത് 48000 രൂപ. തന്റെ കൈവശമുണ്ടായിരുന്ന നിരോധിച്ച നോട്ട് മാറ്റാന്‍വേണ്ടി ആയിരുന്നു അയാള്‍ ആര്‍ബിഐയുമായി ബന്ധപ്പെട്ടത്.

വീട് വൃത്തിയാക്കുമ്പോള്‍ ഏഴായിരം രൂപയുടെ നിരോധിച്ച കറന്‍സികള്‍ കിട്ടി. ഇത് മാറ്റിയെടുക്കുന്നതിനുള്ള വഴിതേടിയാണ് മുംബൈ സ്വദേശിയായ വിജയകുമാര്‍ മാര്‍വ്വെ ഓണ്‍ലൈനില്‍ നിന്ന് ലഭിച്ച ആര്‍ബിഐ ഹെല്‍പ്‌ലൈന്‍ നമ്പറില്‍ വിളിച്ചത്. എന്നാല്‍ അയാള്‍ വിളിച്ച നമ്പര്‍ പണം തട്ടുന്നവരുടേതായിരുന്നു. തട്ടിപ്പുകാരന്‍ മാര്‍വ്വയോട് ബാങ്ക് അകൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും ഒപ്പം വണ്‍ ടൈം പാസ്‌വേര്‍ഡും മനസ്സിലാക്കി. മിനുട്ടുകള്‍ക്കുളളില്‍ മാര്‍വ്വയുടെ അകൗണ്ടില്‍നിന്ന് 48000 രൂപയാണ് നഷ്ടമായി.

സംഭവത്തെ തുടര്‍ന്ന് അയാള്‍ പോലീസില്‍ പരാതി നല്‍കി. സൈബര്‍ ആക്രമണങ്ങളില്‍ പുതിയ ടെക്‌നിക്കുകള്‍ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്നും ഇനിയും ഇത്തരം അനുഭവങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version