പ്ലാസ്റ്റിക് സ്‌ട്രോ ഇല്ല; പകരം പപ്പായത്തണ്ട് ഉപയോഗച്ച് കരിക്ക് വില്‍പ്പനക്കാര്‍

പലരും പ്ലാസ്റ്റിക് നിരോധം വഴിയുള്ള വെല്ലുവിളികളെ ലളിതമായി മറികടക്കുകയും ചെയ്തു. പലചരക്കു കടകളിലും മറ്റും പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം സഞ്ചികളും വാഴയിലകളും മറ്റും നിറഞ്ഞു.

തമിഴ്നാട്ടില്‍ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചത്. 2019 ജനുവരി ഒന്ന് മുതല്‍ നിരോധം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരേയും വിതരണം ചെയ്യുന്നവരേയുമെല്ലാം ഇത് നല്ല രീതിയില്‍ തന്നെ ബാധിച്ചു.

പലരും പ്ലാസ്റ്റിക് നിരോധം വഴിയുള്ള വെല്ലുവിളികളെ ലളിതമായി മറികടക്കുകയും ചെയ്തു. പലചരക്കു കടകളിലും മറ്റും പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം സഞ്ചികളും വാഴയിലകളും മറ്റും നിറഞ്ഞു.

എന്നാല്‍ കരിക്ക് വില്‍പ്പനക്കാരാണ് പ്ലാസ്റ്റിക് നിരോധം നേരിട്ട് ബാധിച്ചവരില്‍ ഒരു കൂട്ടര്‍. മാര്‍ക്കറ്റില്‍ സ്ട്രോകള്‍ വരാതായതോടെ മറ്റുമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. അവര്‍ പ്ലാസ്റ്റിക് സ്‌ട്രോക്ക് പകരം കൂടുതല്‍ നൂതനവും വ്യത്യസ്തവുമായ ഒരു സ്‌ട്രോ പരീക്ഷിച്ചു. വേറൊന്നുമല്ല, നമ്മുടെ പപ്പായത്തണ്ട്.

ജൈവകര്‍ഷകനായ മധുരക്കാരനായ തങ്കം പാണ്ഡ്യനാണ് കരിക്കുവില്‍പ്പനക്കാര്‍ക്ക് സ്ട്രോയുടെ ബദല്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം പപ്പായ ഫാമില്‍ നിന്നാണ് തങ്കം പാണ്ഡ്യന്‍ പപ്പായ തണ്ടുകള്‍ ശേഖരിക്കുന്നത്. സാധാരണ പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ലാതെ നശിച്ചുപോകുന്നയാണ് പപ്പായ തണ്ടുകള്‍. നിശ്ചിത വലിപ്പമെത്തിയാല്‍ പപ്പായ തണ്ടുകള്‍ ചെത്തിക്കളയുകയാണ് കര്‍ഷകര്‍ ചെയ്തിരുന്നത്. അത്തരം തണ്ടുകളെ കൃത്യമായ നീളത്തില്‍ മുറിച്ചെടുത്ത് ഉണക്കിയാണ് സ്ട്രോയായി ഉപയോഗിക്കുന്നത്. ഇത് വെയിലില്‍ ഉണക്കിയശേഷമാണ് ഉപയോഗിക്കുക. പപ്പായയുടെ പശയില്‍ നിന്നും കറയില്‍ നിന്നും രക്ഷപ്പെടാനാണ് ഈ വെയിലത്തിടല്‍.

തിരുനെല്‍വേലിയിലെ തെങ്കാശിയിലുള്ള കരിക്കുവില്‍പ്പനക്കാരനായ ജെഷണ്‍മുഖ നാഥന്‍ സ്ട്രോയുടെ പകരം മറ്റൊന്നാണ് കണ്ടെത്തിയത്. ചെറു മുളകളെ മുറിച്ചെടുത്താണ് ഷണ്‍മുഖ നാഥന്‍ കരിക്ക് വാങ്ങുന്നവര്‍ക്ക് നല്‍കുന്നത്. സാധാരണ വലിപ്പമുള്ള മുളയില്‍ നിന്നും 6 മുതല്‍ പത്ത് സ്ട്രോകള്‍ വരെ ഉണ്ടാക്കാമെന്നാണ് ഷണ്മുഖനാഥന്റെ അനുഭവസാക്ഷ്യം.

Exit mobile version