യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ദുരഭിമാനത്തിന്റെ പേരിൽ; പ്രവീണിന്റെ ജീവനെടുത്തത് ഭാര്യാസഹോദരനും സുഹൃത്തുക്കളും

ചെന്നൈ: പ്രണയിച്ച് വിവാഹം ചെയ്തതിന് ഇതരജാതിക്കാരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പ്രവീൺ (25) എന്ന യുവാവാണ് മരിച്ചത്. ചെന്നൈ പള്ളിക്കരണിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീണിന്റെ ഭാര്യ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

പ്രവീൺ നാല് മാസം മുമ്പ് ഷർമി എന്ന ഇതരജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തിരുന്നു. പെൺവീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. പിന്നാലെ പ്രവീണിന് ഷർമിയുടെ കുടുംബത്തിൽ നിന്നും ജീവന് ഭീഷണിയുണ്ടായിരുന്നു.

ഇതിനിടെയാണ് ശനിയാഴ്ച രാത്രി ഷർമിയുടെ മൂത്ത സഹോദരൻ ദിനേശും മറ്റ് മൂന്ന് പേരും ചേർന്ന് പ്രവീണിനെ പള്ളിക്കരണൈയിലെ ബാറിന് പുറത്ത് വളഞ്ഞിട്ട് വെട്ടി വീഴ്ത്തിയത്. ഓടിക്കൂടിയവർ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ- സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമം, കൊണ്ടോട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു

സംഭവത്തിൽ പള്ളിക്കരണൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ പങ്കാളികളായ യുവതിയുടെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ സംഘർഷങ്ങൾ തടയാൻ കുടുംബത്തിന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.

Exit mobile version