അയോധ്യ രാമക്ഷേത്രത്തിന്റെ ചരിത്രം പറയാൻ സംവിധായകൻ പ്രിയദർശൻ! ഡോക്യു ഡ്രാമയുടെ ചിത്രീകരണം ആരംഭിച്ചു; നിർദേശിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസ്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യുഡ്രാമ ഒരുക്കാൻ സംവിധായകൻ പ്രിയദർശൻ. അയോധ്യ രാമക്ഷേത്ര ട്രസ്റ്റിനുവേണ്ടി പ്രധാനമന്ത്രിയുടെ ഫോസീസ് നിർദേശിച്ച പ്രകാരം ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.

പ്രിയദർശൻ തന്നെ ഒരുക്കിയ പുതിയ പാർലമെന്റിൽ പ്രതിഷ്ഠിച്ച ചെങ്കോലിന്റെ കഥപറയുന്ന ഡോക്യുമെന്ററി ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയദർശൻ അയോധ്യ ക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി ഒരുക്കുന്നത്. 1883 മുതൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വരെയുള്ള കാര്യങ്ങളാണ് ഡോക്യുമെന്ററിയിൽ പറയുന്നതെന്നാണ് വിശദീകരണം.

ഇന്ത്യയുടെ ചരിത്രം, ക്ഷേത്രത്തിന്റെ ചരിത്രം, മുഗൾ അധിനിവേശം, ബാബറി മസ്ജിദിന്റെ ചരിത്രം, തർക്കത്തിന്റെ തുടക്കം, അതിന്റെ തുടർച്ച, തുടർന്നുള്ള നിയമപ്പോരാട്ടങ്ങൾ, അന്തിമ വിധി തുടങ്ങി ക്ഷേത്രചരിത്രത്തിന്റെ എല്ലാ തലങ്ങളിലൂടെയും ഡോക്യുമെന്ററി കടന്നുപോവുന്നു.

ALSO READ- ‘തേന്മാവിൻ കൊമ്പത്തിലെ പപ്പുവിന്റെ ഡയലോഗ് ഇരുത്തി ചിന്തിപ്പിച്ചു; നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ നിങ്ങൾ എന്നോട് ചോദിക്ക്’: ലെന

ഈ ഡോക്യുഡ്രാമയുടെ മേൽനോട്ടം ചരിത്ര പണ്ഡിതർ, പുരാവസ്തു വിദഗ്ധർ, പുരാണ-ഇതിഹാസ പണ്ഡിതർ എന്നിവരടങ്ങിയ സംഘത്തിന്റെയാണ്. രാമക്ഷേത്രത്തിന്റെ ചരിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഇവരുടെ നിർദേശപ്രകാരമാണ്.

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, മലയാളിയും മുൻ എംപിയും ഐസിഎസ് ഓഫീസറുമായ കെകെനായർ, സർദാർ വല്ലഭ് ഭായ് പട്ടേൽ, അശോക് സിംഘാൾ, എൽകെ അദ്വാനി, എബി വാജ്‌പേയ്, അഡ്വ.പരാശരൻ, പുരാവസ്തുവിദഗ്ധൻ കെകെ മുഹമ്മദ്, യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റി ചമ്പത് റായി, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവർ ഈ ഡോക്യുഡ്രാമയുടെ വിവിധ ഭാഗങ്ങളിൽ സാന്നിധ്യമറിയിക്കും.

കവിയും ഗാനരചയിതാവും കേന്ദ്രം ഫിലിം സെൻസർ ബോർഡ് ചെയർ പേഴ്‌സനുമായ പ്രസൂൺ ജോഷി, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ട്രസ്റ്റ് ചെയർമാനുമായ നൃപേന്ദ്ര മിശ്ര, അയോധ്യ രാജവംശത്തിലെ പ്രമുഖനും എഴുത്തുകാരനുമായ യതീന്ദ്രമിശ്ര എന്നിവരും ചലച്ചിത്രത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നു.
ALSO READ- ‘പകുതി വിഴുങ്ങി നെഗറ്റീവ് ഛർദ്ദിക്കുന്നവർ’; മമ്മൂട്ടിയുടെ ചിത്രത്തെ വളച്ചൊടിക്കേണ്ട; വിവാഹദിനത്തിൽ തന്നെ മറുപടിയുമായി ഗോകുൽ സുരേഷ്

പ്രശസ്ത ഛായാഗ്രാഹകൻ ദിവാകർ മണിയാണ് ഈ ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം. രാമക്ഷേത്രത്തിന്റെ ചരിത്രംപറയുന്ന ഈ ഡോക്യുഡ്രാമ ചിത്രീകരിക്കാനായി വിദേശത്ത് നിന്നുള്ളവരടക്കം താൽപര്യം അറിയിച്ചെങ്കിലും ‘സെങ്കോൽ’ ചിത്രീകരിച്ച പ്രിയദർശന്റെ മികവ് ഇവിടേയും തുടരാനായി പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

Exit mobile version