സോഷ്യല്‍മീഡിയ ഉപയോഗിച്ച് പെണ്‍വാണിഭം; മുഖ്യകണ്ണി തുര്‍ക്കിഷ് വനിത; ഒടുവില്‍ എട്ടുപേരെയും കുരുക്കി പോലീസ്

ബംഗളൂരു: സോഷ്യല്‍മീഡിയ വഴി പെണ്‍വാണിഭ റാക്കറ്റ് നടത്തിവന്നിരുന്ന സംഘത്തെ പിടികൂടി ബംഗളൂരു പോലീസ്. തുര്‍കിഷ് വനിതയുള്‍പ്പെടെ എട്ടുപേരെയാണ്‌ ബംഗളൂരു പോലീസ് പിടികൂടിയത്.
തുര്‍ക്കി സ്വദേശി ബിയൊയ്‌നിസ് സ്വാമി ഗൗഡ(40), നന്ദിനി ലേ ഔട്ട് സ്വദേശി ജെ. അക്ഷയ്(32), പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ്(34), ലഗ്ഗെരെ സ്വദേശി വൈശാഖ് വി. ചറ്റലൂര്‍ (22), മഹാലക്ഷ്മി ലേ ഔട്ട് സ്വദേശി കെ. പ്രകാശ്(32), ഒഡിഷ സ്വദേശികളായ മനോജ് ദാസ്(23), പ്രമോദ് കുമാര്‍(31), പീനിയ സ്വദേശി ജിതേന്ദ്ര സാഹു(43)എന്നിവരാണ് അറസ്റ്റിലായത്.

കൂക്ക് ടൗണില്‍ താമസിക്കുന്ന തുര്‍ക്കിഷ് വനിതയാണ് സംഘത്തിലെ മുഖ്യ കണ്ണിയെന്ന് പോലീസ് പറഞ്ഞു. 15 വര്‍ഷമായി ഇവർ ഇന്ത്യയിലാണ് താമസം. ബംഗളൂരു സ്വദേശിയായ വ്യവസായിയെ വിവാഹം ചെയ്തശേഷമാണ് തുര്‍കിഷ് വനിത ഇന്ത്യയിലേക്ക് വന്നത്. പത്ത് വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്തോടെയാണ് പെണ്‍വാണിഭത്തിലേക്ക് തിരിഞ്ഞത് എന്ന് പോലീസ് പറഞ്ഞു.

ഇവർ ഇതിനായി സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം, വാട്‌സ് ആപ്പ് എന്നിവയില്‍ ബംഗളൂരു ഡേറ്റിങ് ക്ലബ്ബ് എന്ന പേരില്‍ ഗ്രൂപ്പ് ആരംഭിച്ചിരുന്നു.

പിന്നീട് പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അള്‍സൂര്‍ പോലീസും ബൈയപ്പനഹള്ളി പോലീസും നടത്തിയ അന്വേഷണത്തിൽ സംഘത്തെ പിടികൂടിയത്.
പോലീസ് ഇടപാടുകാരനായി ഈ സംഘത്തെ സമീപിച്ച് ഇവരുടെ ഇടപാട് നടക്കുന്ന ഒരു ഹോട്ടലിലെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
also read-വായ്പയെടുത്ത് കൃത്യമായി അടച്ചതിന് പ്രധാനമന്ത്രിയുടെ പ്രശംസ! മഞ്ചേരിയിലെ കദിയയ്ക്കും ഭർത്താവിനും റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് ക്ഷണം
പോലീസ് അഞ്ച് വിദേശികളുള്‍പ്പെടെ ഏഴ് സ്ത്രീകളെയും പ്രതികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ റാക്കറ്റില്‍ കണ്ണികളാണോയെന്ന് അന്വേഷിക്കുകയാണ്.

ഇവർക്ക് ജയ്പുര്‍, ചെന്നൈ, മൈസൂരു, ഡല്‍ഹി, ഉദയ്പുര്‍, മുംബൈ എന്നിവിടങ്ങളിലും കണ്ണികളുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

Exit mobile version