വിവാഹേതര ബന്ധം; ബന്ധുക്കൾ അറിഞ്ഞതോടെ ഇരുകുടുംബങ്ങളിലും പ്രശ്‌നങ്ങൾ;യുവതിയും യുവാവും ലോഡ്ജിൽ മരിച്ചനിലയിൽ

തിരുപ്പതി: വിവാഹേതര ബന്ധം ആരോപിക്കപ്പെട്ട യുവതിയെയും യുവാവിനെയും ലോഡ്ജ്മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് നന്തികൊട്ടൂർ സ്വദേശികളായ വിജയ്കുമാർ(35) റുക്സാന(45) എന്നിവരെയാണ് മരിച്ചനിലയിൽ കമ്‌ടെത്തിയത്. കർണൂലിലെ ലോഡ്ജ്മുറിയിലാണ് സംഭവം.

റുക്സാനയെ കൊലപ്പെടുത്തിയശേഷം വിജയ്കുമാർ വിഷംകുത്തിവെച്ച് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. റുക്സാനയും വിജയ്കുമാറും വിവാഹേതരബന്ധത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വിവാഹിതരായ ഇരുവരും അടുത്തിടെ അടുപ്പത്തിലായിരുന്നു. ഇതേചൊല്ലി ഇരുവരുടേയും കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടായി.


തുടർന്നാണ് ഇരുവരും നാടുവിട്ടതും കുർണൂലിലെത്തി മുറിയെടുത്തതുമെന്നാണ് സൂചന. പിന്നാലെ റുക്‌സാനയെ കൊലപ്പെടുത്തി വിജയ്കുമാറും ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് റുക്സാനയും വിജയ്കുമാറും ലോഡ്ജിൽ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ ഇവരെ പുറത്തുകാണാത്തതിനാൽ ലോഡ്ജ് ജീവനക്കാർ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
ALSO READ- അതിശക്തമായ ചുഴലിക്കാറ്റ്: വീട് പിളര്‍ന്നുപോയി, നാല് മാസം പ്രായമായ പിഞ്ചുകുഞ്ഞ് സുരക്ഷിതയായി മരക്കൊമ്പില്‍

പോലീസ് സ്ഥലത്തെത്തിയശേഷം വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് മുറിക്കുള്ളിൽ രണ്ടുപേരെയും രക്തത്തിൽ കുളിച്ചനിലയിൽ കണ്ടത്. യുവതിയുടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. മുറിയിൽനിന്ന് ഒരു സിറിഞ്ചും പോലീസ് കണ്ടെടുത്തു.സംഭവത്തിൽ കർണൂർ ടൗൺ പോലീസ്(മൂന്ന്) കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version