അയ്യായിരം രൂപ നൽകാൻ വിസമ്മതിച്ചു; അമ്മയെ കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിലാക്കി ട്രെയിൻ യാത്ര നടത്തി 20കാരൻ; പോലീസിന്റെ സംശയത്തിൽ കുടുങ്ങി

പ്രയാഗ്രാജ്: അമ്മ 5,000 രൂപ നൽകാൻ വിസമ്മതിച്ചതിന് കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിലാക്കി ട്രെയിനിൽ കയറ്റിക്കൊണ്ടുപോയി 20കാരനായ മകൻ. ബിഹാർ സ്വദേശിനിയായ പ്രതിഭാ ദേവി(42) ആണ് കൊല്ലപ്പെട്ടത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ഹിമാൻഷു കുമാറാണ്(20) അമ്മയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ട്രെയിനിൽ യാത്ര ചെയ്തത്. ഹരിയാനയിലെ ഹൻസിയിൽ വെച്ചാണ് സംഭവം നടന്നത്.

പിന്നീട് പ്രതിയെ യുപിയിലെ പ്രയാഗ് രാജിൽനിന്നാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ 2.40-ഓടെ സംശയാസ്പദമായ രീതിയിൽ ഹിമാൻഷു കുമാറിനെ പ്രയാഗ് രാജിൽ കണ്ട പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരത വെളിപ്പെട്ടത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട്‌കേസ് പോലീസ് തുറന്ന് നോക്കിയപ്പോൾ ഉള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രതിയെ വിശദമായ ചോദ്യം ചെയ്യലിലാണ് കൊല്ലപ്പെട്ടത് ഇയാളുടെ തന്നെ അമ്മയാണെന്നു വ്യക്തമായത്. കൊലപാതകം നടത്തിയ പ്രതി സ്യൂട്ട്‌കേസുമായി ഹൻസിയിൽ നിന്ന് ഗാസിയാബാദിലേക്ക് ട്രെയിനിൽ എത്തുകയായിരുന്നു. പിന്നീട് ഗാസിയാബാദിൽ നിന്ന് ടാറ്റാ നഗർ എക്‌സ്പ്രസിൽ കയറി പ്രയാഗ്രാജിലുമെത്തി.

ALSO READ- ‘വീട്ടില്‍ നിന്ന് ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങി’, കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി

അതേസമം, ഈ കേസ് ഹാൻസി പോലീസിന് കൈമാറുമെന്ന് പ്രയാഗ്രാജിലെ ദരാഗഞ്ച് പോലീസ് സ്റ്റേഷൻ ഓഫീസർ ബ്രിജ്കിഷോർ ഗൗതം വ്യക്തമാക്കി. കൊല്ലപ്പെട്ട പ്രതിഭാ കുമാരിയും പ്രതിയും ബീഹാർ ഗോപാൽഗഞ്ച് സ്വദേശികളാണ്. പ്രതിയുടെ അച്ഛൻ ബീഹാറിൽ ജോലിചെയ്തുവരികയാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നിവ പ്രകാരം ഹിമാൻഷു കുമാറിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Exit mobile version