ദീപാവലിക്ക് റെക്കോർഡിട്ട് തമിഴ്‌നാട്ടിലെ മദ്യപന്മാർ; വിറ്റഴിച്ചത് 467.69 കോടി രൂപയുടെ മദ്യം

ചെന്നൈ: ആഘോഷദിനം മദ്യത്തിന്റേതാക്കി മാറ്റി തമിഴ്‌നാടും. ഇത്തവണത്തെ ദീപാവലിക്ക് റെക്കോർഡ് മദ്യവിൽപ്പനയാണ് തമിഴ്‌നാട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ വിൽപ്പന നടത്തിയിരിക്കുന്നത്.

തമിഴ്‌നാട്ടിൽ തന്നെ മധുരയിലാണ് റെക്കോർഡ് വിൽപ്പന നടന്നത്. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തിൽ 51.97 കോടിയും നേടിയാണ് മദ്യം സ്റ്റോക്ക് തീർന്നത്.

വിൽപനയിൽ രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്. നവംബർ 11ന് 48.12 കോടിയും പന്ത്രണ്ടിന് 52.98 കോടിയും കളക്ട് ചെയ്തു. നവംബർ 11ന് സേലം, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ 39.78, 52.73 കോടി, 40.20 എന്നിങ്ങനെയാണ് മദ്യവിൽപ്പന.

ALSO READ- ദിലീപിന്റെ ‘ബാന്ദ്ര’യ്ക്ക് എതിരെ മോശം നിരൂപണം; അശ്വന്ത് കോക്കും ഉണ്ണി വ്‌ലോഗ്‌സും ഉൾപ്പടെയുള്ളവർക്ക് എതിരെ കേസെടുക്കണമെന്ന് നിർമാതാവിന്റെ ഹർജി

ആകെ മദ്യവിൽപ്പന കണക്ക് പ്രകാരം, ട്രിച്ചിയിൽ ദീപാവലി ദിനത്തിൽ 55.60 കോടി രൂപയ്ക്കും ചെന്നൈയിൽ 52.98 കോടിക്കും മധുരയിൽ 51.97 കോടിക്കും സേലത്ത് 46.62 കോടിക്കും കോയമ്പത്തൂരിൽ 39.61 കോടിക്കുമാണ് വിൽപന.


2022-23 വർഷത്തിൽ 44,098.56 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നതെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ കണക്ക്. സംസ്ഥാനത്തെ ഉയർന്ന മദ്യവിൽപ്പനയ്ക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേരാണ് അന്നേദിവസം മരിച്ചത്. ഇതൊന്നും സർക്കാർ ശ്രദ്ധിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ കുറ്റപ്പെടുത്തി.

Exit mobile version