ദീപാവലി സമ്മാനം: പ്രോവിഡന്റ് ഫണ്ട് പലിശ ജീവനക്കാരുടെ അക്കൗണ്ടിലെത്തി തുടങ്ങി; 24 കോടി പേർക്ക് ഇതിനോടകം പണമയച്ചെന്ന് കേന്ദ്ര തൊഴിൽമന്ത്രി

ന്യൂഡൽഹി: ദീപാവലി സമ്മാനമായി പ്രോവിഡന്റ് ഫണ്ടിന്റെ പലിശ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ തുടങ്ങിയെന്ന് അറിയിച്ച് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇപിഎഫ്ഒ)യാണ് പണമയച്ച് തുടങ്ങിയത്.

2022-23 സാമ്പത്തിക വർഷത്തിലെ പിഎഫ് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.15 ശതമാനമാണ്. ചിലർക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ഇതിനകം തന്നെ പലിശ ക്രെഡിറ്റ് ആയിട്ടുണ്ടെന്നാണ് വിവരം. എല്ലാവരുടെ അക്കൗണ്ടിലേക്കും പലിശ ക്രെഡിറ്റാകാൻ സമയമെടുക്കുമെന്ന് ഇപിഎഫ്ഒ പഅറിയിച്ചു.

ഇതിനോടകം 24 കോടി അക്കൗണ്ടുകളിൽ പലിശ ലഭിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. പലിശ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ അത് വ്യക്തിയുടെ പിഎഫ് അക്കൗണ്ടിൽ പ്രതിഫലിക്കും. ടെക്സ്റ്റ് മെസേജ്, മിസ്ഡ് കോൾ, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്സൈറ്റ് എന്നിവ വഴി പി.എഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനാകും.
ALSO READ- നാലുമാസത്തെ തുക കുടിശ്ശിക, ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍, പ്രതിസന്ധിക്ക് കാരണം കേന്ദ്രമെന്ന് ധനവകുപ്പ്

എല്ലാ വർഷവും ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ധനമന്ത്രാലയവുമായി കൂടിയാലോചിച്ച് പിഎഫ് പലിശ നിരക്ക് തീരുമാനിക്കാറുണ്ട്. ഈ വർഷം ജൂലൈയിലാണ് ഇപിഎഫ്ഒ പലിശ നിരക്ക് പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം, പലിശ നിരക്ക് 2020-21 ലെ 8.5 ശതമാനത്തിൽ നിന്ന് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.10 ശതമാനമായി കുറച്ചിരുന്നു. ഇപിഎഫ് പലിശ നിരക്ക് എട്ട് ശതമാനമായിരുന്ന 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.

Exit mobile version