മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിൽ കൂട്ടമരണം; 12 നവജാത ശിശുക്കൾ ഉൾപ്പടെ 24 രോഗികൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോഗികൾ മരിച്ചു 24 മണിക്കൂരിനിടെ മരണപ്പെട്ടു. നന്ദേഡിലെ സർക്കാർ ആശുപത്രിയിലുണ്ടായ സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.

അതേസമയം, മരണത്തിൽ മതിയായ ചികിത്സ നൽകാനായില്ലെന്ന പ്രതികരണവുമായി ആശുപത്രി അധികൃതർ തന്നെ രംഗത്തെത്തി. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ പറഞ്ഞു.

ALSO READ- ഇടുക്കിയിൽ പള്ളി വികാരി ബിജെപിയിൽ ചേർന്നു; പിന്നാലെ വൈദികസ്ഥാനത്തു നിന്നും മാറ്റി രൂപത

ഇതോടെ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും എൻസിപിയും രംഗത്തെത്തി. സംസ്ഥാനത്തെ ട്രിപ്പ് എൻജിൻ സർക്കാർ ആണ് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു.

Exit mobile version